ന്യൂദല്‍ഹി: ബിസിസിഐക്കെതിരെ കടുത്ത നിലപാടുകളുമായി ലോധ കമ്മിറ്റി. നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കണമെന്ന് അവര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതി നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ അനുവദിക്കില്ലെന്നും നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ വ്യക്തമാക്കി.
പ്രത്യേക നിയമമാണെന്ന നിലപാടാണ് ബിസിസിഐക്കെന്നും ലോധ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണിക്കവെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഒക്ടോബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: