Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരുത്തന്റെ ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:35 pm IST
in Vicharam

ദേശീയ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് നടത്തിയ പ്രസംഗം ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഭരണകൂടത്തെ കണക്കിന് കളിയാക്കി, ഭീകരരെ പ്രോത്‌സാഹിപ്പിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയുമുള്ളതാണ് പ്രസംഗം.

ഉറി സംഭവത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ദയനീയ തോല്‍വിയാകുമെന്നും മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനിലെ ജനങ്ങളോടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. പാക്കിസ്ഥാന്‍ അയല്‍രാജ്യത്തോട് യുദ്ധം ചെയ്യുകയല്ല, അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭരണകൂടത്തിന്റെ പരാജയം മറച്ചുവയ്‌ക്കാനാണ് ഭീകരരെ പ്രോത്‌സാഹിപ്പിച്ച് അക്രമങ്ങളുണ്ടാക്കുന്നത്. ദാരിദ്ര്യത്തെയും തൊഴിലില്ലായ്‌മയെയും പാര്‍പ്പിടമില്ലായ്‌മയെയും ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തില്‍ ഭാരതത്തോട് മത്‌സരിക്കാന്‍ തയ്യാറുണ്ടോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. പാക്കിസ്ഥാനില്‍ പല സ്ഥലത്തും സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്. നിത്യവും സ്‌ഫോടനവാര്‍ത്തയാണ്. പാക്കധീന കശ്മീരിലും ബലൂചിസ്ഥാനിലും പക്ത്തൂണിലുമെല്ലാം പ്രശ്‌നങ്ങളാണ്. അതവസാനിപ്പിക്കാന്‍ കഴിയാത്തവര്‍ കശ്മീരിന്റെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്.

അയല്‍ക്കാരന്റെ ഭീഷണികളെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. അവര്‍ക്ക് ആയുധമല്ല, ജനങ്ങളുടെ പിന്‍ബലമുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആത്മവിശ്വാസവും അഭിമാനവും സൃഷ്ടിക്കുന്നതാണെന്ന് പറയേണ്ടതില്ല. സൈനികര്‍ മഞ്ഞും വെയിലും മഴയും അതിജീവിച്ചാണ് അതിര്‍ത്തിയില്‍ കഴിയുന്നത്. അവര്‍ക്ക് ആയുധം കളിപ്പാട്ടംപോലെയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സൈന്യത്തിന് ശക്തി ജനങ്ങളുടെ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവുമാണെന്നാണ് പറഞ്ഞത്.

ഉറിയില്‍ ബലിദാനികളായ 18 ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി വിരല്‍ചൂണ്ടിയത് പാക്കിസ്ഥാനുനേരെയാണെന്നതും എടുത്തുപറയേണ്ടതുണ്ട്. ഒരേസമയത്ത് സ്വാതന്ത്ര്യം ലഭിച്ചവരാണ് ഭാരതവും പാക്കിസ്ഥാനും. ഭാരതം വിവരസാങ്കേതികവിദ്യ വികസിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നതാകട്ടെ ഭീകരരേയും. ഇതുവരെ പാക്കിസ്ഥാന്‍ ചെയ്ത കാര്യങ്ങള്‍ മറക്കാനോ പൊറുക്കാനോ പറ്റുന്നതല്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ലോകം മുഴുവന്‍ ഭാരതമാണ് ശരിയെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേരളം പലതും അര്‍ഹിക്കുന്നുണ്ട്. കേന്ദ്രം ഇതിന് മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടിയത്. അത് അവസാനിപ്പിക്കാന്‍ പോവുകയാണെന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. കേരളത്തിന്റെ ഏത് ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന നരേന്ദ്ര മോദിയുടെ ഉറപ്പ് വെറും വാക്കാകുകയില്ല. ദൈവത്തിന്റെ സ്വന്തം നാടിന് മുന്തിയ പരിഗണന ലഭിക്കണമെന്നുതന്നെയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. കേരളം ഭരിക്കുന്നവര്‍ യഥാസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആവശ്യമുള്ള പദ്ധതികളേതെന്ന് മുന്‍ഗണന നല്‍കി സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്.

ബിജെപി വികസനരേഖ സമര്‍പ്പിച്ചത് സ്വാഗതംതന്നെ. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ശ്രമവും കൂടിയേ തീരൂ. കേരളം ആവശ്യപ്പെടാതെതന്നെ നിരവധി പദ്ധതികള്‍ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനായി കേരളവും മനസ്സുവയ്‌ക്കണം. കേരളകാര്യത്തിനായി കൂടുതല്‍ ശ്രദ്ധവയ്‌ക്കുന്ന പ്രധാനമന്ത്രി, ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പ്രയത്‌നത്തിന് പ്രചോദനമായത് കേരളത്തില്‍നിന്നാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ബിജെപിയുടെ തത്വസംഹിതയായ ഏകാത്മ മാനവദര്‍ശനം പാര്‍ട്ടി അംഗീകരിച്ചത് കേരളത്തിലാണ്. സമാജത്തിന്റെ നീണ്ടനിരയിലെ ഒടുവിലെ അറ്റത്തുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കുന്നതാണ് ദീനദയാല്‍ജിയുടെ അന്ത്യോദയ പദ്ധതി. അത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏതായാലും സമഗ്ര മേഖലയിലും പരിവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരില്‍നിന്നും കൂടുതല്‍ ജനോപകാരപ്രദവും രാജ്യരക്ഷാപരവുമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍ വ്യക്തമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.