ന്യൂദല്‍ഹി: 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) യില്‍ നിന്ന് ഒഴിവാക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പത്ത് ലക്ഷമായിരിക്കും. ജിഎസ്ടി കൗണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം.
തീരുമാനങ്ങള്‍ യോജിച്ച് എടുത്തതാണെന്നും വോട്ടിങ്ങിന്റെ ആവശ്യമുണ്ടായില്ലെന്നും അധ്യക്ഷത വഹിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. നികുതി തോത് സംബന്ധിച്ച് തീരുമാനമായില്ല. ഇത് ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിന് മുന്നോടിയായി ഈ മാസം 30ന് അടുത്ത യോഗം നടക്കും.
50 ലക്ഷം വരെ വിറ്റുവരവുള്ളവര്‍ ഒരു ശതമാനം അനുമാന നികുതി നല്കിയാല് മതി. അതിനു മുകളിലുള്ളവര്‍ പൂര്‍ണ നികുതിയും. ഒന്നരക്കോടിക്കു മുകളില്‍ വരവുള്ള വ്യാപാരികളില്‍ നിന്ന് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നികുതി പിരിക്കും. ഇതിന് താഴെയുളളവരില്‍ നിന്ന് സംസ്ഥാനമാകും നികുതി പിരിക്കുക. നിലവിലെ എല്ലാ സെസ്സുകളും ജിഎസ്ടിയില്‍ ലയിപ്പിക്കും.
മ്പാള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള കേന്ദ്ര സഹായക്കാര്യത്തില് തീരുമാനമായില്ല.
കഴിഞ്ഞ ആറു വര്‍ഷത്തില്‍ ഏറ്റവും കൂടിയ വരുമാനമുള്ള മൂന്ന് വര്‍ഷങ്ങളുടെ ശരാശരി കണക്കിലെടുത്താകണം നഷ്ടപരിഹാരമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്കിന്റെ ശരാശരി മതിയെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: