Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുലിക്കളിക്ക് ഇത്തവണ ചമയപ്രദര്‍ശനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:13 pm IST
in Thrissur

തൃശൂര്‍: തൃശൂര്‍ക്കാരുടെ പുലിക്കളി ഇത്തവണ പതിവില്‍ നിന്നെല്ലാം വ്യത്യസ്തമാവും. പൂരം പോലെ പുരുഷാരത്തെ ആകര്‍ഷിക്കാന്‍ നഗരഭരണം പുലികള്‍ക്ക് മേല്‍ ശക്തിയാര്‍ജിക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ പുലിക്കൂട്ടങ്ങളുടെ എണ്ണം കൂടിയതുതന്നെ പകിട്ടാണ്. എല്ലാറ്റിനും പുറമെ, ഇക്കുറി പുലിമുഖങ്ങളുടെ ചമയം ഒരു കുടക്കീഴിലാക്കി കോര്‍പ്പറേഷന്‍ പുതുമ കാട്ടുകയാണ്. പുലിക്കളിക്ക് രണ്ട് ദിവസം മുമ്പേ പുലി ചമയം നഗരവീഥിയോരത്തെ ബാനര്‍ജി ഹാളിലേക്ക് എത്തിച്ചാണ് സംഘാടനം സംഘങ്ങള്‍ക്ക് ആവേശമാക്കുന്നത്.

15ന് വൈകീട്ട് അഞ്ചിന് പത്ത് സംഘങ്ങളുടെയും ചമയം ബാനര്‍ജി ക്ലബ് ഹാളില്‍ മന്ത്രിമാരായ എ സി മൊയ്തീനും വി എസ് സുനില്‍കുമാറും സി രവീന്ദ്രനാഥും ചേര്‍ന്ന് തുറന്നുകൊടുക്കും. പൂരം ചമയ പ്രദര്‍ശനത്തിന്റെ മാതൃകയില്‍ ആയിരങ്ങളെ ആകര്‍ഷിക്കും വിധം കെട്ടിലും മട്ടിലും ചമയമൊരുക്കാന്‍ പത്ത് പുലിക്കളി സംഘങ്ങളും കോര്‍പറേഷനും ബാനര്‍ജി ക്ലബും കൈകോര്‍ക്കുകയാണ് ഇക്കുറി.

അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്‌ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്‌ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നിവയാണ് ഇത്തവണ പുലിക്കളിക്കായി നഗരത്തിലേക്കിറങ്ങുക. കോര്‍പറേഷന്‍ ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇത്തവണ പുലിക്കളി സംഘങ്ങള്‍ക്ക് നല്‍കുക. 10 ലിറ്റര്‍ മണ്ണെണ്ണ വീതം ഓരോ സംഘത്തിനും അനുവദിച്ചിട്ടുണ്ടെന്ന് പരിപാടികള്‍ വിശദീകരിക്കവെ മേയര്‍ അജിത ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘങ്ങളുടെ സൗകര്യപ്രകാരം അവരുടെ നിര്‍ദ്ദേശമനുസരിച്ച് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകള്‍ ഇതിനകം തന്നെ മുറിച്ചുമാറ്റിയിട്ടുണ്ട്. തടസമായി നിന്നിരുന്ന കേബിളുകളും ഒതുക്കിയതായും മേയര്‍ അറിയിച്ചു.

17നാണ് പുലിക്കളി മഹോത്സവം. വിദേശികളടക്കമുള്ളവരെ പ്രതീക്ഷിക്കുന്ന ആഘോഷത്തിന് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വിദേശികള്‍ക്കും വിഐപികള്‍ക്കും പ്രത്യേകം പവലിയന്‍ ഒരുക്കുന്നുണ്ട്. മികച്ച പുലിക്കളി അവതരണത്തിനുള്ള വിധിനിര്‍ണയവും പാറമേക്കാവ്, എംഒ റോഡ്, നടുവിലാല്‍ എന്നിവിടങ്ങളിലായാണ് നടക്കുക. പാറമേക്കാവിലെ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ വൈകീട്ട് നാലിന് ആദ്യസംഘമായ മൈലിപ്പാടം ദേശം പുലിക്കളി കമ്മിറ്റിയുടെ പുലിക്കൂട്ടങ്ങളെത്തും. 4.15ന് വിയ്യൂര്‍ ദേശവും 4.30ന് കുട്ടന്‍കുളങ്ങരയും 4.45ന് നായ്‌ക്കനാല്‍ പുലിക്കളി സംഘവും അഞ്ചിന് വടക്കേഅങ്ങാടി ദേശവും 5.15ന് അയ്യന്തോള്‍ ദേശവും 5.30ന് കൊക്കാലെ സാന്റോസും ആറിന് തൃക്കുമാരകുടവും 6.15ന് പൂങ്കുന്നം വിവേകാനന്ദയും 6.30ന് പാട്ടുരായ്‌ക്കലും പാറമേക്കാവിന് മുന്നിലെത്തും. എംജി റോഡിലെയും നടുവിലാല്‍ ജംഗ്ഷനിലെയും വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ എത്തേണ്ട സമയം ഓരോ സംഘങ്ങള്‍ക്കും പ്രത്യേകം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

സമയകൃത്യത ഉള്‍പ്പടെ വിധി നിര്‍ണയത്തിന്റെ മാനദണ്ഡമാണെന്ന് മേയര്‍ പറഞ്ഞു. നാല് മണിക്ക് ആരംഭിച്ച് രാത്രി എട്ടോടെ അവസാനിപ്പിക്കും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പാലസ് റോഡ്, കരുണാകരന്‍ നമ്പ്യാര്‍ റോഡ്, എ ആര്‍ മേനോന്‍ റോഡ്, കുറുപ്പം റോഡ്, എംജി റോഡ്, ഷൊര്‍ണൂര്‍ റോഡ് എന്നീ ആറ് വഴികളിലൂടെയാണ് സംഘങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക.

35 മുതല്‍ 51 വരെ പുലികളാകും ഓരോ സംഘത്തിലുമുണ്ടാവുക. മികച്ച പുലിക്കളിക്ക് ഒന്നാം സമ്മാനം 35,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ് ട്രോഫികള്‍ക്കൊപ്പം നല്‍കുക. മികച്ച നിശ്ചല ദൃശ്യങ്ങള്‍ക്ക് യഥാക്രമം 30,000, 25,000, 20,000 രൂപ വീതം ട്രോഫികള്‍ക്കൊപ്പം സമ്മാനിക്കും.

മികച്ച അച്ചടക്കമുള്ള സംഘത്തിന് 10,000 രൂപയും ട്രോഫിയും നല്‍കും. മികച്ച പുലിക്കൊട്ടിന് 5,000 രൂപയും ട്രോഫിയും മികച്ച പുലിവേഷത്തിന് 5,000 രൂപയും ട്രോഫിയും നല്‍കുമെന്നും മേയര്‍ പറഞ്ഞു.

പുലിക്കളി സംഘങ്ങളുടെയും പുലിക്കളി കാണാനെത്തുന്നവരുടെയും സുരക്ഷക്ക് പൊലീസിന്റെ സന്നാഹം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒരു സംഘത്തിനൊപ്പം ഒരു എസ്‌ഐയും പത്ത് പൊലീസും വീതം പ്രത്യേകം ഉണ്ടാകും. ഇതിന് പുറമെ, സുരക്ഷാ സംവിധാനത്തിന് അഞ്ഞൂറിലേറെ പൊലീസ് വേറെയും ഡ്യൂട്ടിയിലുണ്ടാവും.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം മെഡിക്കല്‍ ടീമും ഇത്തവണ സജ്ജമാണ്. ബാനര്‍ജി ക്ലബിനോട് ചേര്‍ന്ന് സ്വരാജ് റൗണ്ടിനരികില്‍ അംഗപരിമിതര്‍ക്ക് പുലിക്കളി കാണാന്‍ പ്രത്യേകം സൗകര്യമുണ്ടാകുമെന്നും മേയര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡെ.മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുലിക്കളി ആഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അനൂപ് ഡേവിസ് കാട, ജോ.കണ്‍വീനര്‍മാരായ ടി ആര്‍ സന്തോഷ്, വി രാവുണ്ണി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.