ഭഗവദ്ഗീതയിലെ 4-ാം അധ്യായത്തിലെ 13-ാം ശ്ലോകം തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഈ കലിയുഗം തുടങ്ങിയതിനുശേഷം പ്രാബല്യത്തില്‍ വന്ന ജാതിവ്യത്യാസമല്ല. ഈ ശ്ലോകത്തിലെ ‘സൃഷ്ടം’ എന്ന പദംകൊണ്ട്, ജാതിവ്യവസ്ഥ സൃഷ്ടിച്ചത് ഭഗവാനാണ് എന്നുപോലും പ്രചരിക്കപ്പെട്ടിട്ടുണ്ട്. എന്താണ് ശരി.
കുറച്ച് ആളുകളാണ് അങ്ങയെ നേരിട്ട് ഭജിക്കുന്നത്, എല്ലാവരും ഭജിക്കുന്നില്ല എന്നാണ് കഴിഞ്ഞശ്ലോകത്തില് പറഞ്ഞുവെച്ചത്.
അന്യദേവന്മാരെ ഭജിക്കുന്ന മനുഷ്യര്‍ വിഷമസ്വഭാവം ഉള്ളവരാണ്. ഭേദബുദ്ധിയുള്ളവരാണ്. അവരെ സൃഷ്ടിച്ചത് ആരാണ്? ശ്രീകൃഷ്ണ ഭഗവാന്റെ ബഹിരംഗശക്തിയായ മഹാമായയുടെ ഉത്പന്നമായ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളില്നിന്നാണ് മനുഷ്യശരീരം ഉണ്ടാവുന്നത്.
മനസ്സിന്റേയും ബുദ്ധിയുടേയും സ്വഭാവങ്ങള്‍ക്ക് വൈഷമ്യം ഉണ്ടാക്കുന്നതും ത്രിഗുണങ്ങളാണ്. സത്യഗുണം കൂടുതലും രജോഗുണവും തമോഗുണവും വളറെ കുറഞ്ഞും കാണപ്പെടുന്ന ആളെ ബ്രാഹ്മണന് എന്ന് പറയുന്നു. ഗീത 18-ാം അദ്ധ്യായത്തില്‍ 41-ാം ശ്ലോകത്തില്‍ ഈ ഗുണങ്ങള്‍ മനുഷ്യര്‍ക്ക് ലഭിക്കുന്നതു എങ്ങനെയാണെന്ന് പറയുന്നുണ്ട്. ”സ്വഭാവ പ്രഭാവൈ ഗുണൈ”
(സ്വഭാവങ്ങളില്‍ നിന്ന്- കഴിഞ്ഞ ജന്മങ്ങളിലെ പ്രവൃത്തികളുടെ സ്വഭാവത്തില്‍നിന്ന് ഗുണങ്ങള്‍ ഉണ്ടാവുന്നു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: