കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന് കാക്കനാട് ഇന്‍ഫോ പാര്‍ക്കിനകത്ത് സ്കൂള്‍ തുടങ്ങാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോകുന്ന പോക്കില്‍ 5.26 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയത് വിജിലന്‍സ് അന്വേഷിക്കുന്നു. ആ സര്‍ക്കാര്‍, ഭൂമിയുടെ കാര്യത്തില്‍ നടത്തിയ നിരവധി കടുംവെട്ടുകളില്‍, ജനം ശ്രദ്ധിക്കാതെ പോയ ഒന്നാണ് ഇത്.
സര്‍ക്കാര്‍ സ്ഥലം സ്വകാര്യ ഗ്രൂപ്പിന് പാട്ടത്തിന് നല്കുമ്പോള് അതിലെ ഉദ്ദേശ്യമാണ് പ്രധാനം. സ്കൂളിന്റെ കാര്യം ആളുകള്‍ എതിര്‍ക്കാനിടയില്ലെന്ന് കരുതി, വഴിവിട്ടാണ്, ‘സംസ്കാര’ എന്ന പേരില്‍ സ്കൂള്‍ തുടങ്ങാന്‍ മുത്തൂറ്റ് ഫിനാന്‍സിന് പാട്ടത്തിന് നല്‍കിയത്. സ്വകാര്യ സ്കൂളിന് സ്ഥലം പാട്ടത്തിന് നല്കുമ്പോള്, സമീപത്ത് സര്‍ക്കാര്‍ സ്കൂള്‍ ഉണ്ടോ, മറ്റ് സ്കൂളുകള്‍ ഉണ്ടോ എന്നൊക്കെ നോക്കണം. അതൊക്കെ, ഈ മേഖലയില്‍ ആവശ്യത്തിനുണ്ട് എന്ന ഒറ്റക്കാരണത്താല്‍, മുത്തൂറ്റിന്റെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കഴിയും.
ഇന്‍ഫോ പാര്‍ക്കിനുള്ളില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികളെ പഠിപ്പിക്കാനാണ് സ്കൂള്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്‍ഫോ പാര്‍ക്ക്, ഐടി വികസനത്തിനായതിനാല്, വ്യവസായ വകുപ്പും ഇടപെട്ടു. ധൃതിയില്‍ പാട്ടത്തിന് നല്കിയ സ്ഥലത്ത്, ധൃതിയില്‍, ജനുവരി 23 ന് ഉമ്മന്‍ചാണ്ടി കല്ലിട്ടു. ഓണം കഴിഞ്ഞ് സ്കൂള്‍ തുറക്കും.
മുത്തൂറ്റിനു വേണ്ടി, സ്കൂളിന് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കുകയും അത് മുത്തൂറ്റിന് വേണ്ടവിധം കൈകാര്യം ചെയ്യുകയുമുണ്ടായി.
ചോയ്സ് ഉള്‍പ്പെടെ നിരവധി സ്കൂള്‍ ഗ്രൂപ്പുകള്‍ നന്നായി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചിയില്‍, ഒരു ബ്ലേഡ് കമ്പനിക്ക് സ്കൂള്‍ കൊടുത്തതും വിഷയമാണ്. മുത്തൂറ്റ് ഫിനാന്‍സ് (ചുവന്ന മുത്തൂറ്റ്) ഗ്രൂപ്പിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നില്ല. ദല്‍ഹിയില്‍ സെന്റ് ജോര്‍ജ് സ്കൂളും കൊല്ലപ്പെട്ട പോള്‍ ജോര്‍ജിന്റെ പേരില്‍, പോള്‍ ജോര്‍ജ് ഗ്ലോബല്‍ സ്കൂളും കൊച്ചിയില്‍ എന്‍ജിനീയറിംഗ് കോളജും പത്തനംതിട്ടയില്‍ നഴ്സിംഗ് കോളജും ഉണ്ട്. എങ്കിലും, വിദ്യാഭ്യാസരംഗത്തല്ല ഈ ഗ്രൂപ്പ് അറിയപ്പെടുന്നത്.
ചുവന്ന മുത്തൂറ്റല്ല ഇപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലുള്ളത്; പാപ്പച്ചന് ഗ്രൂപ്പ് അഥവാ നീല മുത്തൂറ്റിന്, അവിടെ ടെക്നോപോളിസ് ഉണ്ട്. ചുവന്ന മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) അവിടെ ഐടി രംഗത്ത് 450 കോടി രൂപ മുടക്കാന്‍, ജൂണ്‍ 24 ന് പിണറായി വിജയനും എം.ഡി ജോര്‍ജ് അലക്സാണ്ടറും കരാര്‍ ഒപ്പിട്ടിട്ടേയുള്ളൂ. പാപ്പച്ചന് ഗ്രൂപ്പിന്, മുത്തൂറ്റ് പാപ്പച്ചന് ടെക്നോളജീസ് (എംപിടി), നിലവിലുണ്ട്. ഇരു ഗ്രൂപ്പുകളും സഹോദരന്മാരുടേതാണെങ്കിലും, സ്വരച്ചേര്‍ച്ചയില്‍ അല്ല.
സ്കൂള്‍ വരുന്ന ഇന്‍ഫോ പാര്‍ക്ക് ഫേസ് 2 ല്‍ തന്നെയാണ് ഐടി പാര്ക്കിന് ചുവന്ന മുത്തൂറ്റ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്- പിണറായി വിജയന് സര്‍ക്കാര്‍, പാട്ടക്കരാര്‍ റദ്ദാക്കാതിരിക്കാനുള്ള ഡക്കുവേലയാണ്, ഇത്. വിജയനുണ്ടോ, ചുവപ്പും നീലയും തമ്മില്‍ തിരിച്ചറിയുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: