പത്തനംതിട്ട: ശബരിമലയിലെ പൂജാസാധനങ്ങളുടെ കയറ്റിറക്കില്‍ നിന്ന് ട്രേഡ് യൂണിയന് തൊഴിലാളികള്‍ പിന്മാറും. ഇന്നലെ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ നിന്നും ട്രാക്ടര്‍ ഉടമകള്‍ വിട്ടുനിന്നു.
21 ഇന പൂജാസാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് ലേബര്‍ ഓഫീസര്‍ ആര്. ഗോപകുമാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടു ചേര്‍ന്ന യോഗത്തില്‍ ട്രേഡ് യൂണിയന് നേതാക്കള്‍ മാത്രമാണ് ചര്‍ച്ചയ്ക്കെത്തിയത്.
ക്ഷേത്ര കാര്യങ്ങള്‍ മുടങ്ങാതിരിക്കാന്‍ പൂജാ സാധനങ്ങളുടെ കയറ്റിറക്ക് തടയരുതെന്ന് തൊഴിലാളികള്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കും. ഇതിനായി ഇന്നു വൈകിട്ട് അഞ്ചിന് നിലയ്ക്കലില്‍ മുഴുവന്‍ തൊഴിലാളികളുടെയും യോഗം വിളിച്ചിട്ടുണ്ട്. പൂജാ സാധനങ്ങളുടെ പട്ടിക ലേബര്‍ ഓഫീസില്‍ തയ്യാറാക്കിയതിന്റെ പകര്‍പ്പ് തൊഴിലാളികള്‍ക്ക് നല്‍കും. ഇതു ട്രാക്ടറില്‍ കയറ്റാന്‍ യൂണിയന് തൊഴിലാളികള്‍ അവകാശം ഉന്നയിക്കില്ല. വിവിധ യൂണിയനുകളില്‍ അംഗങ്ങളായ അഞ്ഞൂറോളം തൊഴിലാളികളാണ് ശബരിമലയിലുള്ളത്.
എന്നാല്‍, മറ്റു സാധനങ്ങളുടെ കയറ്റിറക്ക് കൂലി ലോഡ് ഒന്നിന് ഒരാള്‍ക്ക് 150രൂപ എന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. 125രൂപയില്‍ കൂടുതല്‍ കൊടുക്കാനാകില്ലെന്നാണ് ട്രാക്ടര്‍ ഉടമകള്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ 150 രൂപയെന്ന് ധാരണയുണ്ടാക്കിയതാണെന്നും ഇതില്‍ നിന്ന് ട്രാക്ടര്‍ ഉടമകള്‍ക്ക് പിന്മാറാനാകില്ലെന്നും ലേബര്‍ ഓഫീസര്‍ പറഞ്ഞു. തീരുമാനങ്ങള്‍ ഹൈക്കോടതിയേയും അറിയിച്ചിട്ടുള്ളതാണ്.
ചര്‍ച്ചയില്‍ ജി. സതീഷ് കുമാര്‍ (ബിഎംഎസ്), എസ്. ഹരിദാസ് (സിഐടിയു), മലയാലപ്പുഴ ജ്യോതിഷ്കുമാര്‍(ഐഎന്‍ടിയുസി), എന്‍. വി. വിദ്യാധരന് (എഐടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: