ന്യൂദല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടുലക്ഷത്തോളം പേര് പങ്കെടുക്കും . കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും ബംഗാള്‍, കേരള, ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. നൂറംഗ സംഘം ഇന്ന് വത്തിക്കാനിലെത്തും.
മദല്‍ മരിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശുദ്ധയാക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടായിരത്തോളം പുരോഹിതര്‍ പങ്കെടുക്കും. കേരളത്തിലെ വിവിധ മതമേലധ്യക്ഷന്മാരും പങ്കെടുക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കായി സ്വജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു മദര്‍ തെരേസയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തില്‍ അറിയിച്ചു. തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: