ഇരിങ്ങാലക്കുട:വിഎച്ച്പി താലൂക്ക് സേവാപ്രമുഖ് ഉണ്ണികൃഷ്ണന് പൂമംഗലത്തിനെ സിപിഎം ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. എടക്കുളം കനാല്‍പാലം പരിസരത്തുവച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാള് ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കമ്പിപ്പാര ഉപയോഗിച്ച് തലക്ക് അടിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. തലക്കും ശരീരമാസകലവും മാരകമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഉണ്ണികൃഷ്ണനെ നാട്ടുകാരാണ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
സിപിഎം ഗുണ്ടയും കഞ്ചാവ് കേസുള്‍പ്പടെ നിരവധികേസുകളുള്ള എടക്കുളം സ്വദേശി മനേഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് മര്‍ദ്ദിച്ചത്. കാട്ടൂര്‍ എസ്ഐ മനു നായരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തിദുര്‍ഗമായിരുന്ന എടക്കുളത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര് സിപിഎം വിട്ട് ബിജെപിയിലും സിപിഐയിലും ചേര്‍ന്നിരുന്നു.
ബ്രാഞ്ച് സെക്രട്ടറി കെ.കെ.ഷിജുവിന്റെ നേതൃത്വത്തില്‍ നിരവധി പേര് കഴിഞ്ഞ ദിവസം സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇനിയും നിരവധിപേര്‍ സിപിഎം വിടാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഇതില്‍ വിറളിപൂണ്ട സിപിഎം ക്രമിനലുകളെ ഉപയോഗിച്ച് നാട്ടില്‍ മനപൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയാണെന്ന് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് ബിജെപി കുറ്റപ്പെടുത്തി.
സിപിഎം നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കുന്ന കഞ്ചാവ് മാഫിയ പോലെയുള്ള സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുകയാണ് ബിജെപി കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും എടക്കുളം ഭാഗത്ത് സമാധാനന്തരീക്ഷം ഉണ്ടാക്കണമെന്നും ബിജെപി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: