തൃശൂര്‍: കര്‍ഷകരില്‍നിന്നും സംഭരിച്ച നെല്ലിന്റേയും പച്ചത്തേങ്ങയുടേയും വില ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആവശ്യപ്പെട്ടു. ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും കാര്‍ഷികമേഖലയില്‍ ഒരു ഗുണവും വരുത്തില്ല. കമ്മീഷന് വ്യവസ്ഥയില്‍ പെന്ഷന് വിതരണം നടത്തിയെന്നതുതന്നെ സര്‍ക്കാരിന്റെ പാപ്പരത്തം തെളിയിക്കുന്നതാണ്. തരിശ്ഭൂമിയില്‍ കൃഷിയിറക്കുമെന്ന് പ്രഖ്യാപിക്കുന്ന കൃഷിമന്ത്രി വാങ്ങിയ ഉത്പന്നങ്ങളുടെ വില കൊടുക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് നാഗേഷ് പറഞ്ഞു.
കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റി കൃഷിമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു നാഗേഷ്. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്.അജിഘോഷ്, ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡണ്ട് സുനില്‍ജി മാക്കന് അദ്ധ്യക്ഷത വഹിച്ചു. എം.കെ.കൃഷ്ണകുമാര്‍, തിലകന് പരയ്ക്കാട്, മഹേഷ്, യു.എന്‍.ഉണ്ണികൃഷ്ണന്, ഗോകുലവാസന്‍, കെ.കെ.രാമു, എം.കെ.നാരായണന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കര്‍ഷകമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി പ്രഭാകരന് മാഞ്ചാടി സ്വാഗതവും മോഹനന് പോട്ടോര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: