കോടാലി: സര്‍ക്കാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സര്‍ക്കാരിലെ ഭരണപങ്കാളിയായ സി.പി.ഐ.യുടെ യുവജനസംഘടന കോടാലിയില്‍ റോഡ് ഉപരാധ സമരം നടത്തിയത് ജനങ്ങളില്‍ കൗതുകമുണര്‍ത്തി. സംസ്ഥാനം ഭരിക്കുന്നതും ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകളുടെ ഭരണം കയ്യാളുന്നതും സി.പി.ഐ.ഉള്‍പ്പെട്ട ഇടതു മുന്നണിയാണ്. ആശുപത്രിയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ ജന രോക്ഷത്തില്‍ നിന്നും തടിയൂരാനാണ് ഈ സമരപ്രഹസനമെന്നാണ് ജനസംസാരം.
മറിച്ച് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മാര്ക്സിസ്റ്റുകാരിയായ മന്ത്രി കെ.കെ.ഷൈലജക്കെതിരെയുള്ള ഘടകകക്ഷിയുടെ ഒളിയമ്പാണ് സമരത്തിന് പിന്നിലെന്നും അഭിപ്രായമുണ്ട്. ഏതായാലും സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്ന വകുപ്പിനെതിരെ സഖ്യകക്ഷി തന്നെ സമരം നടത്തിയത് മുന്നണിയുടെ പ്രാദേശിക കമ്മറ്റികളില്‍ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: