ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തരെ മര്‍ദ്ദിക്കുന്നത് നിത്യ സംഭമാകുമ്പോഴും ശക്തമായ നടപടി എടുക്കാതെ ദേവസ്വം ഭരണാധികാരികള്‍ നിലക്കുന്നതാണ് വീണ്ടും മര്‍ദ്ദനം ആവര്‍ത്തിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നു. അഷ്ടമി രോഹിണി ആഘോഷത്തിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര കിഴക്കേ നടയില്‍ എത്തിയപ്പോള്‍ സത്രം ഗേറ്റ് അടച്ചിട്ട് ഘോഷയാത്ര സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞു. ക്ഷേത്രംനടപ്പുരയിലേക്ക് ഘോഷയാത്ര കടക്കരുത് എന്നായിരുന്ന ജീവനക്കാരന്റെ കല്പ്ന ഘോഷയാത്രയുടെ മുന്നിന് നിന്നവര്‍ തള്ളി തുറന്നാണ് ക്ഷേത്രനടയിലേക്ക് എത്താന്‍ കഴിഞ്ഞത്.. ദേവസ്വം ചെയര്‍മാനെ നേരില്‍ കണ്ട് സംഘാടകര്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് എത്തിയ മൂന്ന് ഭക്തരെ കഴുത്തിന് പിടിച്ച് വരിയില്‍ നിന്ന് പുറത്തേക്കു് കൊണ്ടുപോയത്.
ഇവര്‍ ചെയ്ത കുറ്റം പാന്റ്സ് മാറ്റി തോര്‍ത്തുമുണ്ട് ഉടുത്തു എന്നതാണ് ‘പരാതിപ്പെടാതെ തമിഴ്നാട്ടിലേക്ക് ഭക്തര്‍ തിരിച്ചു പോയി. ക്ഷേത്രത്തിനകത്ത് വെച്ച് ഭക്തരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും വേണ്ട നടപടി ഉണ്ടായില്ല.
ക്ഷേത്രത്തിനകത്ത് ശക്തിയായി ഭക്തരെ തള്ളിമാറ്റുന്നതും പലപ്പോഴും സംഘര്‍ഷത്തിലേക്ക് വഴിവെക്കാറുണ്ട്. ഭക്തരോട് പെരുമാറുന്നത്ത് ക്രിമിനല്‍ കുറ്റവാളികളോടെന്ന പോലെയാണെന്ന് പരക്കെ ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: