ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കൂടിക്കാഴ്ച നടത്തി. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം ആദ്യമായാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
കശ്മീർ താഴ്‌വരയിൽ അസഹിഷ്‌ണുതയും സംഘർഷവും സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് ചർച്ചകൾക്ക് ശേഷം മുഫ്തി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. ഇതിനു പുറമെ കശ്മീരിൽ സമാധാനം നിലനിർത്താൻ സാധ്യമാകുന്ന ചർച്ചകൾക്കുള്ള അവസരങ്ങൾ പാക്കിസ്ഥാൻ നഷ്ടപ്പെടുത്തിയെന്നും അവർ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ ആശങ്കാകുലനാണ്. ഇപ്പോഴത്തെ കശ്മീരിന്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ യുപിഎ സർക്കാർ 2008ൽ താഴ്‌വരയിൽ ഉടലെടുത്ത സംഘർഷത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്ന് മുഫ്തി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ യുവാക്കളുടെ ജീവൻ സംരക്ഷിക്കാൻ വിഘടനവാദികൾ മുന്നോട്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ മുൻകൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിനെയും മെഹ്ബൂബ മുഫ്തി പ്രശംസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: