ഇടുക്കി: സ്വന്തം കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച കൂമ്പന്‍പാറ പഴമ്പിളില് നസീറിന്റെ ഭാര്യ സെലീനയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന അടിമാലി എസ്.ഐ ലാല്‍ സി ബേബി അറിയിച്ചു. രണ്ട് ദിവസമായി സെലീന പോലീസിന്റെ നിരീക്ഷണത്തില്‍ അഭയ കേന്ദ്രത്തില്‍ കഴിയുകയാണ്.
പ്രതിയെ അറസ്റ്റ് ചെയ്താല്‍ മൂന്ന് മാസം പ്രായമുള്ള ഇവരുടെ കുട്ടിയെ സംരക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാലാണ് പോലീസ് നടപടി വൈകുന്നത്. കുട്ടികളെ സംരക്ഷിക്കുന്ന ഒരു അഭയ കേന്ദ്രത്തിലേക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സെലീനയെയും രണ്ട് കുട്ടികളെയും ഇന്നലെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ തന്നെ സെലീനയെ അറസ്റ്റ് ചെയ്ത് ദേവികുളം കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയും സെലീനയുടെ ഭര്‍ത്താവുമായ നസീര്‍ കഞ്ചാവ് കേസില്‍ ഇപ്പോള്‍ ദേവികുളം സബ് ജയിലില്‍ കഴിയുകയാണ്. കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ ഇയാളുടെ അറസ്റ്റിനായുള്ള നടപടികളും പോലീസ് നീക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: