കോഴിക്കോട്: കിടപ്പുരോഗികളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ 25ന് മുമ്പായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസ് വഴി ജില്ലാഭരണകൂടത്തിന് നല്‍കണമെന്ന് അസിസ്റ്റന്റ് കളക്ടര്‍ കെ. ഇമ്പശേഖരന് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ കിടപ്പുരോഗികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുവര് തുടങ്ങിയവരില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെ എന്റോള്‍മെന്റിന് ജില്ലാഭരണകൂടം നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് കണക്കുകള്‍ ശേഖരിക്കുന്നത്.
വിവരങ്ങള്‍ ശേഖരിച്ച ശേഷം ഓരോരുത്തരുടെയും വീടുകളിലെത്തി ആധാര്‍ എന്റോള്‍മെന്റ് നടത്താനാണു പദ്ധതി. ഒരു മാസത്തിനകം ജില്ലയില്‍ പദ്ധതി പൂര്‍ത്തീകരിക്കും. പെന്ഷന് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്നതിനാല്‍ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അസി. കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: