ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുന്‍ ഭാര്യ പായല്‍ അബ്ദുള്ളയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കോടതി നിര്‍ദ്ദേശം. ഒമറുമായി വര്‍ഷങ്ങളായി അകന്നുകഴിയുന്ന പായലിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ വസതി വിട്ടുനല്‍കാന്‍ ദല്‍ഹി കോടതി നിര്‍ദ്ദേശിച്ചത്.
സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു സര്‍ക്കാര്‍ വസതി ലഭ്യമാക്കണമെന്ന പായലിന്റെ അപേക്ഷയിന്മേല് നാളെ കോടതി തീരുമാനമെടുക്കും. ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള പായലിനും ഇസഡ് പ്ലസ് സുരക്ഷയുള്ള ഒമറിന്റെ മക്കള്‍ക്കും സര്‍ക്കാര്‍ വസതി നല്‍കണമെന്നാണ് ഇവര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വസതിയൊഴിയണമെന്നാവശ്യപ്പെട്ട് ജൂണ്‍ 30നാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിനെതിരായ അപേക്ഷ ജമ്മുവിലെയും ദല്‍ഹിയിലെയും കോടതികള്‍ നിരാകരിച്ചിട്ടുണ്ട്.
1999 മുതല്‍ പായല്‍ അബ്ദുള്ള ദല്‍ഹിയിലെ ല്യൂട്ടന്‍ സോണിലെ വസതിയിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: