ക്വറ്റ: ഭീകരാക്രമണത്തില്‍ നിരവധി അഭിഭാ ഷകര്‍ കൊല്ലപ്പെട്ടതില്‍ ബലൂചിസ്ഥാനില്‍ പാക്കിസ്ഥാനെതിരെ അഭിഭാഷകരുടെ രോഷം കത്തുന്നു. ആക്രമണത്തില്‍ ബലൂചിലെ മിക്ക അഭിഭാഷകര്‍ക്കും ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായിട്ടുണ്ട്. മരണം, പരിക്ക്, ബന്ധുക്കളുടെ മരണം. നാശനഷ്ടം അങ്ങനെ പലതരത്തില്‍.
ആഗസ്റ്റ് ഒന്‍പതിന് മിക്ക അഭിഭാഷകരും ഖബറടക്കത്തില്‍ പങ്കെടുക്കുന്നതിന്റേയും അനുശോചനമറിയിക്കാന്‍ ഓടിയെത്തുന്ന തിന്റെയും തിരക്കിലായിരുന്നു.ക്വറ്റ ആശുപത്രിയി ലുണ്ടായ ആക്രമണത്തില്‍ 73 പേരാണ് മരിച്ചത്, നൂറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മിക്കവരും അഭിഭാഷകരാണ്. പാക് താലിബാന്റെ ഉപവിഭാഗമായ ജമാ അത്ത് ഉള്‍ അധ്‌റാര്‍ ആയിരുന്നു ആക്രമണത്തിനു പിന്നില്‍.
അതിന് അല്പ്പം മുന്‍പ് ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ കാസിയെ ഭീകരര്‍ വധിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകരെല്ലാം ആശുപത്രിയില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം നടത്തി മറ്റുള്ളവരെയും കൊന്നത്.
പാക്കിസ്ഥാനിലെ ജനസാന്ദ്രമായ പ്രദേശമാണ് ബലൂചിസ്ഥാന്‍. ധാതുക്കളാം പ്രകൃതി വാതകവും കൊണ്ട് സമ്പന്നമാണ് ഈ മേഖല. പക്ഷെ മേഖലയ്‌ക്ക് അവഗണന മാത്രമാണ്. ഇവിടം ഭീകരരുടെ സ്വര്‍ഗ ഭൂമിയാണ്. അതിനാല്‍ സ്വസ്ഥ ജീവിതം നഷ്ടപ്പെട്ടവരാണ് ഇവിടുത്തുകാര്‍.
മൊത്തം 300 വക്കീലന്മാരാണ് ഉള്ളത്.
ഇവരില്‍ 150 പേരും മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.മുന്‍ അഡ്‌വക്കേറ്റ് ജനറല്‍ അമാനുള്ള കന്‍രാനി പറഞ്ഞു. ഈ ആഘാതം മറികടക്കാന്‍ 40 വര്‍ഷമെങ്കിലും ബലൂചിസ്ഥാന് വേണ്ടിവരും. മുതിര്‍ന്ന അഭിഭാഷകനായ സെയ്ദ് ആയാസ് സാഹൂര്‍ പറഞ്ഞു.
പാക് സര്‍ക്കാരും ബലൂചിസ്ഥാനികളും തമ്മിലുള്ള ആശയവിനിമയത്തിന് ഇടയിലുള്ള ഒരേ ഒരു ഗ്രൂപ്പ് അഭിഭാഷകരാണ്. കോടതിയുടെ പ്രവര്‍ത്തനം വരെ ഇപ്പോള്‍ താറുമാറായി. സാഹൂര്‍ പറഞ്ഞു.
















