തൃശൂര്‍ : ലൗ ജിഹാദിന് പെണ് ജിഹാദി സംഘങ്ങളും. ഹിന്ദു-കൃസ്ത്യന്‍ യുവതികളെ പ്രണയക്കുരുക്കില്പ്പെടുത്താനാണ് വനിതാ സംഘങ്ങളെ ഉപയോഗിക്കുക.ഇതിന് പ്രേരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഐഎസിന്റെ ഫത്വ.
സൗദി വഹാബി പണ്ഡിതന് ഷെയ്ക്ക് മുഹമ്മദ് അല്‍ അരേഫിന്റെ ജിഹാദ് ഉല് നിക്കാഹ് എന്ന ഫത്വയാണ് ഇത്. സുന്നി സ്ത്രീകള്‍ ജിഹാദില്‍ അണിചേരണമെന്നും ജിഹാദികളായ പുരുഷന്മാര്ക്ക് ലൈംഗിക സേവനം നല്‍കണമെന്നും ഫത്വ പറയുന്നു.
മലപ്പുറം ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ അടുത്ത കാലത്ത് ഫത്വയുടെ അനേകായിരം കോപ്പികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴിയും ഇത് പ്രചരിപ്പിക്കുന്നു. ഐഎസ് കേന്ദ്രങ്ങളായ മൊസൂളിലും തിക്രിതിലും വിതരണം ചെയ്ത അതേ ഫത്വയാണിത്.
വനിതാ കോളേജുകളിലും കോണ്‍വെന്റുകളിലും പുരുഷന്മാര്ക്ക് കടന്നുചെല്ലാനോ കട്ടികളുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയില്ല. അതിനാലാണ് വനിതകളെ നിയോഗിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ സൗഹൃദം സ്ഥാപിക്കും.പിന്നെ ഹിന്ദു-കൃസ്ത്യന്‍ മതവിശ്വാസങ്ങളെക്കുറിച്ച് സംശയം ചോദിച്ച് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കും. ഇരയെ കോഫി ഷോപ്പിലും ബുക്ക് സ്റ്റാളിലും കൂട്ടിക്കൊണ്ടു പോവും.
ഇത്തരം കേന്ദ്രങ്ങളില്‍ സഹോദരനാണെന്നും മറ്റും പറഞ്ഞാണ് ആണുങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ പരിചയം ഫോണ്‍വിളിയായും സൗഹൃദമായും പ്രണയമായും വളര്‍ത്തിയെടുക്കും.പോലീസിനു മുന്നിലെത്തുന്ന ഇത്തരം കേസുകളില്‍ എഴുപത്തഞ്ചുശതമാനത്തിലും വനിതാ ഏജന്റുമാരുണ്ട്.
പരിശീലനം നല്‍കിയാണ് വനിതാജിഹാദികളെ നിയോഗിക്കുക . വിശ്വാസങ്ങള്‍ സംബന്ധിച്ച് അവമതിപ്പുണ്ടാക്കാന്‍ ഇരകളോട് ഇവര്‍ ചോദിക്കുന്നത് ഒരേ ചോദ്യങ്ങളാണ്. പോലീസിന്റെ കണക്കു പ്രകാരം കേരളത്തില്‍ ഒരു ദിവസം ശരാശരി എട്ട് പെണ്‍കുട്ടികള്‍ പ്രണയക്കെണിയില്‍ വീഴുന്നുണ്ട്. ചിലര്‍ രക്ഷപ്പെടുന്നു.
കഴിഞ്ഞദിവസം തൃശൂരില്‍ പ്രശസ്തമായ സ്കൂളിലെ രണ്ട് പ്ളസ്ടു വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തിയിരുന്നു. രണ്ടു കുട്ടികളേയും പെടുത്തിയത് ഇത്ത,താത്ത എന്ന് അറിയപ്പെടുന്ന ആരിഫയാണ്. തൃശൂര്‍ കൂര്‍ക്കഞ്ചേരി വടുക്കരയിലെ ഇവരുടെ ഫ്ളാറ്റില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയെ മതം മാറ്റാനുള്ള ശ്രമത്തിലായിരുന്നു ആരിഫ. കൂര്‍ക്കഞ്ചേരിയിലുള്ള റിലീഫ് മെഡിക്കല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. മുന്‍പും ഇത്തരം സംഭവങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നാല്‍പ്പതുകാരനുമായി പ്രണയത്തിലാണെന്നാണ് രണ്ടാമത്തെ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ വിവാഹിതനാണ്. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിക്കറിയില്ല. ഈ കുട്ടിയേയും ആരിഫ തന്നെയാണ് ഇയാള്‍ക്ക് പരിചയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: