രാവണൻ വൈശ്രവണന്റെ കൈയിൽനിന്നും ലങ്കപിടിച്ചടുത്തു. വിഭീഷണനും, കുഭകർണ്ണനും ലങ്കയിൽ എത്തിച്ചേർന്നു. സമ്പൽ സമൃദ്ധമായ ലങ്ക. രാവണൻ രാജാധികാരം ഏറ്റെടുത്തു. ആദ്യത്തെ ഉത്തരവുതന്നെ നാളെമുതൽ എല്ലാവരും ശിവനെ പൂജിക്കണം എന്നായിരുന്നു. അതോടെ എല്ലാ ഐശ്വര്യവും ഒന്നിനുപിറകെ ഒന്നായി വന്നുചേർന്നു. അതിനാൽ രാവണനെ പറ്റി പുകഴ്‌ത്താത്തവർ ദേവലോകത്തിലാരുമില്ലാതായി. അങ്ങനെയിരിക്കെ ഒരു ദിവസം നാരദൻ ലങ്കാപുരിയിൽ ഒരുദിവസം എത്തിച്ചേർന്നു.
ദേവലോകം തോൽക്കുന്ന ലങ്കയ്‌ക്കുമുന്നിൽ അദ്ദേഹം പകച്ചുനിന്നു. പിന്നീട് രാവണനെ പാതാളത്തിലേയ്‌ക്ക്(നരകലോകത്തേയ്‌ക്ക്) ഒന്നുപോയി വരുവാൻ ഉപദേശിച്ചു. നാരദമുനിയുടെ ഉപദേശപ്രകാരം രാവണൻ പാതാളത്തിൽ എത്തിച്ചേർന്നു. അവിടുത്തെ പ്രവവേശകവാടത്തിൽ ഒരുവലിയ വളയം ഉണ്ടായിരുന്നു. അതുതിരിച്ചാൽ തന്നെയേ ആ വാതിൽ തുറക്കുകയുള്ളൂ. രാവണൻ വളരെയധികം ബുദ്ധിമുട്ടി. ഒരുവിധത്തിൽ തിരിച്ച് കവാടം തുറന്നു. അങ്ങനെരാവണൻ അകത്തുകടന്നു. അവിടെയാകട്ടെ എല്ലാവരും നല്ലതിരക്കിലാണ്. ആരും ഒന്നും മിണ്ടുന്നുപോലുമില്ല. എല്ലാവരും കുടം കണക്കിന് പാൽ ഒരുകിണറ്റിൽ ഒഴിക്കുയാണ്.
ഒരവസരം വന്നപ്പോൾ ഒരാളോട് ചോദിച്ചു എന്തിനാണ് നിങ്ങൾ പാൽ കിണറ്റിലൊഴിക്കുന്നത്.? അയാൾ പറഞ്ഞു. സദ്ഗുണനും ശിവഭക്തനുമായ രാവണൻ എന്ന അസുരൻ ഭൂമിയിൽ അധികാരം ഏറ്റിട്ടുണ്ട് അയാളെ കൊന്നുതിന്നുന്നതിന് വേണ്ടി പാൽ കൊടുത്ത് ഒരുപുഴുവിനെ വളർത്തുകയാണ്. രാവണൻ ചിന്തിച്ചു. എന്നാൽ ആ പുഴുവിനെ ഒന്നു കാണണമല്ലോ എന്നു പറഞ്ഞ് കിണറ്റിലേയ്‌ക്ക് സൂക്ഷച്ച്‌നോക്കി. കണ്ടാൽ അറപ്പും ഭയവും തോന്നിക്കുന്ന ഭീമാകാരനായ ഒരു പുഴു. ഇതുകണ്ട് ലങ്കേശ്വരൻ അടിമുടി വിറച്ചു. രാവണനെ ആരും തിരിച്ചറിഞ്ഞില്ല. ഒരുവിധത്തിൽ അവിടെ നിന്നും തടിതപ്പി. ലങ്കയിൽ എത്തിയിരുന്നു ം ചിന്തിച്ചു. മരണം നേരിടും എന്നോർത്തപ്പോൾ, രാവണൻ ഒന്നുറച്ചു ഇനി സൽക്കർമ്മങ്ങൾ നിർത്തിവച്ച് ഗുരുവധം, ബ്രഹ്മഹത്യ, സ്ത്രീ പീഡനം, സ്ത്രീയെഅപഹരിക്കൽ എന്നിവയ്‌ക്കായി ശിഷ്ടായുസ്സ് നീക്കിവച്ചു. അതിനാൽതന്നെ ഭഗവാൻ ശ്രീരാമനായി അവതരിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: