ലക്നൗ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ യുപിയില്‍ സമാജ്വാദി എംഎല്‍എയെ പുറത്താക്കി. ബദ്വാന്‍ എംഎല്‍എ അബിദ് റാസയെയാണ് പുറത്താക്കിയത്.
മുഖ്യമന്ത്രി അഖിലേഷ് യാദവാണ് എംഎല്‍എയെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു. പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവിന്റെ നേതൃത്വത്തില്‍ കന്നുകാലി അറവുശാലകളും അനധികൃത ഖനനവും നടക്കുന്നുണ്ടെന്നും ഇതു താന്‍ പുറത്തുകൊണ്ടു വരുമെന്നും കഴിഞ്ഞ ദിവസം അബിദ് റാസ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുറത്താക്കല്‍ നടപടിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: