2016 ജൂലൈ 30 രാത്രി 9.45യോടുകൂടിയാണ് യൂസഫ് അശ്വതിയെ കൊലപ്പെടുത്തുന്നത്. കോട്ടയം ശാസ്ത്രിറോഡിലുള്ള സ്റ്റാന്റഡേര്‍ഡ് സര്‍ജിക്കല്‍ മെഡിക്കല്‍ സ്റ്റോറ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇതിനു മുന്‍പ് ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്തിരുന്നു. സംഭവദിവസം ജോലികഴിഞ്ഞു വന്നപ്പോള്‍ അശ്വതിയെ മാറ്റി താമസിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. അതിനു വഴങ്ങാതെ വന്നതിനെതുടര്‍ന്ന് ഇയാളുടെ കുടുംബജീവിതം തകരുമെന്നുള്ള ആശങ്കയോടെ അശ്വതിയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ പരസ്പരം വഴക്കടിക്കുവാന്‍ തുടങ്ങി. കസേരയിലിരുന്ന അശ്വതിയെ ഇയാള്‍ ബലമായി കഴുത്തുഞെരിച്ച് പുറകോട്ടു മറിച്ച് തല ശക്തമായി രണ്ടു വട്ടം തറയിലിടിപ്പിക്കുകയും ചെയ്തു. അശ്വതിയുടെ വായും മൂക്കും വരിഞ്ഞുകെട്ടി മരണം ഉറപ്പാക്കി. അതിനുശേഷം ബെഡ്ഷീറ്റ് വിരിച്ച് മയോസ്റ്റാന്റ് കവറും വിരിച്ച് പടുതയില്‍ അശ്വതിയുടെ ശരീരം കയറും, കര്‍ട്ടര്‍സ്പ്രിംഗും ഉപയോഗിച്ച് വരിഞ്ഞു മുറുക്കി. മൃതശരീരം എ.സി. മുറിയില്‍ ഇട്ടു. 30-#ാ#ം തീയതി ഉച്ചയ്‌ക്ക് അശ്വതിയുടെ പിതാവ് വിശ്വനാഥനുമായി ഇയാള്‍ സ്വന്തം വീട്ടിലിരുന്നു മദ്യപിച്ചു. ഈ സമയം മകളുടെ ശവം അടുത്ത മുറിയില്‍ കിടക്കുന്ന കാര്യം വിശ്വനാഥനറിഞ്ഞിരുന്നില്ല. അന്നു വൈകിട്ട് 5.30 ഓടെ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മൃതദേഹം ഇയാളുടെ ഗഘ 05 അഘ 2809 ഐടെന്‍ കാറിന്റെ ഡിക്കിയില്‍ ഒറ്റയ്‌ക്കു കൊണ്ടുവെയ്‌ക്കുകയും 8.30 മണിയോടെ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന ഉദ്ദേശത്തോടെ അതിരമ്പുഴഭാഗത്തേക്ക് വാഹനം ഓടിച്ചു പോകുകയുമായിരുന്നു. റബര്‍ തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ച ഇയാള്‍ വീട്ടിലെത്തി മുറികള്‍ കഴുകി വൃത്തിയാക്കി. പിറ്റേദിവസം ജോലിക്കും പോയിരുന്നില്ല
















