Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചീയപ്പാറ ദുരന്തത്തിന് ഇന്ന് മൂന്ന് വയസ് പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 08:12 pm IST
in Idukki

അടിമാലി: മൂന്ന് ജീവനുകള്‍ കവര്‍ന്ന ചീയപ്പാറ ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്. 2013 ആഗസ്റ്റ് 5 ന് പുലര്‍ച്ചെയാണ്  നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം നടന്നത്. കൊച്ചി-മധുര ദേശീയപാതയില്‍ ചീയപ്പാറ വെള്ളചാട്ടത്തിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടി ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം കച്ചവടം നടത്തിയിരുന്ന വാളറ കമ്പിലൈന്‍ തോപ്പില്‍കുടിയില്‍ ജോഷി, പതിനൊന്നകാരനായ പാലക്കാട് തെക്കേക്കര ജിതിന്‍ ജോസ്, ദേവികുളം താലൂക്കിലെ താല്‍ക്കാലിക ഡ്രൈവര്‍ ടി രാജന്‍ എന്നിവരാണ് അന്നത്തെ ഉരുള്‍പൊട്ടലില്‍ മരിച്ചത്. മണ്ണിടിച്ചിലില്‍ മണ്ണിനടിയില്‍ പെട്ടും ഓടി രക്ഷപെടുന്നതിനിടയിലുമായി എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വാളറ തോപ്പില്‍കുടി ബേബി മാസങ്ങളോളം ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. വാളറ സ്വദേശിയായ ജോഷിയുടെ അകാല വേര്‍പാട് തീര്‍ത്ത വേദനയില്‍ നിന്നും മോചിതരായിട്ടില്ല ജ്യേഷ്ഠന്‍ ജോണ്‍സണും മാതാവും. അന്ന് രാവിലെ 8.45 ഓടെയാണ് ആദ്യം മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് ഏകദേശം 50 മീറ്റര്‍ അകലെ വെള്ളചാട്ടത്തിന് സമീപം ഉരുള്‍പൊട്ടി. 500 അടിയോളം ഉയരത്തില്‍ നിന്നും കല്ലും മണ്ണും വെള്ളത്തോടൊപ്പം താഴേയ്‌ക്ക് പതിച്ചു. ഈ മണ്ണിനടിയില്‍ പെട്ടാണ് മൂവരും മരിച്ചത്. തുടര്‍ച്ചയായി കനത്ത മഴയായിരുന്നതിനാല്‍ രണ്ട് ദിവസം മിക്ക കച്ചവടക്കാരും ഇവിടെ കടകള്‍ തുറന്നിരുന്നില്ല. തുടര്‍ച്ചയായി പെയ്തമഴയില്‍ പെട്ടിക്കടകളില്‍ ചെളിയും മറ്റും അടിഞ്ഞ് കൂടിയിരുന്നു. ഇത് നീക്കം ചെയ്യുന്നതിനാണ് ജോഷിയും പിതൃസഹോദരന്‍ ബേബിയും ചീയപ്പാറയിലെത്തിയത്. എന്നാല്‍ മഴ ശമിക്കാത്തതിനാല്‍ തിരിച്ച് പോകാനൊരുങ്ങുമ്പോളാണ് കടയുടെ മുകളില്‍ എന്തോ വീഴുന്ന് ശബ്ദം  കേട്ടത്. തിരിഞ്ഞ് നോക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജോഷിയെ കാണാനില്ലായിരുന്നുവെന്ന് ബേബി ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്നു. നിമിഷ നേരംകൊണ്ട് കല്ലും മണ്ണും ജോഷിയെ മൂടിയിരുന്നു. റോഡരികില്‍ ചായകുടിച്ചുകൊണ്ടിരുന്ന രാജനും , ജിതിനും മണ്ണിനടിയില്‍ പെടുകയായിരുന്നു. തന്റെ കടയില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായെത്തിയ ഉരുള്‍പൊട്ടല്‍ പതിനൊന്നുവയസുകാരന്‍ ജിതിനെയും,രാജനേയും തട്ടിതെറിപ്പിച്ചതെന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട ശാന്തയും ഓര്‍ക്കുന്നു. പാലത്തിനക്കരെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാലാണ് ഇവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി ചായകുടിക്കാനായി ഇറങ്ങിയത്. പുലര്‍ച്ചെ മുതലുണ്ടായ മണ്ണിടിച്ചില്‍ ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ അഞ്ചിലധികം കടകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. രണ്ട് ദിവസം കൊണ്ടാണ് പ്രദേശത്തെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.