അരീക്കര: വിവാദ പന്നിഫാമിനെതിരെ നല്കിയ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഫാമിലെ പന്നിവിസര്‍ജ്ജ്യം പരാതിക്കാരന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ചു.
പരാതി നല്‍കിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ പന്നിവിസര്‍ജ്ജ്യം നിക്ഷേപിച്ചത്. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ അനധികൃത പന്നിഫാമിന് എതിരെ പരാതി നല്കിയ ഉഴവൂര്‍ വില്ലേജ,് അരീക്കര കരയില്‍ വലിയ വീട്ടില്‍ വി.സി. മാത്യുവിന്റെ വീട്ടിലേയ്ക്കുള്ള വഴിയിലാണ് പന്നി ഫാമിലെ വിസര്‍ജ്ജ്യം നിക്ഷേപിച്ചത്. ഇതേതുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയിലാണ് ഫാം ഉടമ വലിയവീട്ടില്‍ ജോസിനെ രാമപുരം പോലീസ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാത്തതുമൂലം വെളിയന്നൂര്‍ ഗ്രാമപഞ്ചായത്താണ് കഴിഞ്ഞദിവസം ഫാം അടച്ചുപൂട്ടിയത്. പരിസരവാസികള്‍ ഈ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി നിരവധി പരാതികള്‍ നല്‍കിയിരുന്നു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പന്നിഫാം അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഫാമില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. നടപടി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഉഴവൂര്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം ആര്‍ഡിഒ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. അര്‍ഡിഒയുടെ നടപടി വൈകിപ്പിക്കാന്‍ ആര്‍ഡിഒ വിളിച്ച ഹിയറിങ്ങില്‍ സ്വയംഭരണ-റവന്യൂ-പോലീസ് വകുപ്പ് അധികൃതര്‍ക്കെതിരെ കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് നടപടി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റവന്യു-തദ്ദേശ സ്വയംഭരണ – ആരോഗ്യ-പോലീസ് അധികൃതര്‍ പരാതിക്കാരില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പാലാ ആര്‍ഡിഒ മുമ്പാകെ ഇദ്ദേഹം കള്ളസത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ നടപടി പൂര്‍ത്തീകരിക്കാന്‍ പാലാ ആര്‍ഡിഒയ്ക്ക് സാധിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, കോട്ടയം എഡിഎം, ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള അധികൃതര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഫാമുടമ അഴുകിയ മത്സ്യമാംസ അവശിഷ്ടങ്ങള്‍ ബോധപൂര്‍വ്വം ഫാമില്‍ കൊണ്ടുവന്നിട്ട് ദുര്ഗന്ധമുണ്ടാക്കിയിരുന്നു. ഒരു പന്നിയെ വളര്‍ത്തുന്നതിനു പോലും ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ചില രാഷിട്രീയ നേതാക്കളുടെ ഒത്താശയോടുകൂടി പന്നി ഫാം പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: