ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ മാരകമാകാം. പ്രത്യേകിച്ച് മുമ്പ് രോഗം ബാധിച്ചവര്‍ക്ക് വീണ്ടും പിടിപെട്ടാല്‍ മാരകമായേക്കാവുന്നതാണ്.
വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, മുട്ടത്തോട്, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന ജലമാണ് ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകിന്റെ പ്രജനനസ്ഥലം.
വീടിന്റെ സണ്‍ഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്ക്കുന്നില്ലായെന്ന് ഉറപ്പാക്കണം. ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത രീതിയില്‍ സംരക്ഷിക്കണം. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: