Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യശേഖരണവും സംസ്‌കരണവും: നിയമത്തിന് കരട് രൂപമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:13 am IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മാലിന്യശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമത്തിന് കരട് രൂപമായി. അമ്പത് മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്ലാസ്റ്റിക്, ഖര, ദ്രവ, ഇ-മാലിന്യ പരിപാലന നിയമാവലിയിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയിരിക്കുന്നത്.

2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഹാന്‍ഡിലിംഗ് ചട്ടം നാല്(സി) പ്രകാരം 50 മൈക്രോണില്‍ കുറവുള്ള ക്യാരിബാഗുകള്‍ നിരോധിക്കുന്നുവെന്നതാണ് കരടിലെ പ്രധാന നിര്‍ദ്ദേശം. വ്യാപാര സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍ എന്നിവര്‍ സൗജന്യമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്‍കാന്‍ പാടില്ല. 50 മൈക്രോണില്‍ കൂടുതല്‍ കനംമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അവയുടെ ഗുണവും വലിപ്പവും അനുസരിച്ച് നഗരസഭ നിശ്ചയിക്കുന്ന വില ഈടാക്കിയാല്‍ മാത്രമേ വ്യാപാര-കച്ചവടാവശ്യത്തിന് നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ 50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂര്‍ തുക ലൈസന്‍സ് ഫീസിനോടൊപ്പം ഒടുക്കി മുന്‍കൂര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ വാങ്ങിക്കണം.

പുനര്‍ചക്രമണം വഴി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കരുത്. ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിക്കും. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരണത്തിനായ് തയ്യാറാക്കണം. സീവേജ് മാലിന്യങ്ങള്‍, ഇ – വേസ്റ്റ്, കെട്ടിട മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും കരടിലുണ്ട്. നിയമം ലംഘിച്ചാല്‍ ഒടുക്കേണ്ട പിഴയെക്കുറിച്ചും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മാലിന്യശേഖരണത്തിന് നഗരസഭ നിയോഗിക്കുന്ന അംഗീകൃത ഏജന്‍സിക്ക് ഒരോ സ്ഥാപനങ്ങളും നല്‍കേണ്ട നിരക്കും കരടില്‍ പറയുന്നുണ്ട്. 100 മുതല്‍ 500 വരെ ആളുകള്‍ പങ്കെടുക്കുന്ന െൈലസന്‍സില്ലാത്ത, പൊതുസ്ഥത്തെ ചടങ്ങുകള്‍ക്ക് ജൈവ മാലിന്യ ശേഖരണത്തിന് കുറഞ്ഞത് 1000 രൂപയാണ്. 500 മുതല്‍ 1000 പേര്‍ വരെ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് 2000 രൂപയും 1000 ത്തിന് മുകളില്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് 4000 രൂപയുമാണ് ഈടാക്കുക. 100 മുതല്‍ 500 വരെ പേര്‍ പങ്കെടുക്കുന്ന പരിപാടിയിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിന് 250 രൂപയും 500 മുതല്‍ 1000 പേര്‍ പങ്കെടുക്കുന്നതിന് 500 രൂപയും 1000 മുകളില്‍ പേര്‍ പങ്കെടുക്കുന്നതിന് 1000 രൂപയുമാണ്. കൂടുതല്‍ മാലിന്യങ്ങള്‍ പുറംതള്ളുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ആശുപത്രികള്‍, കാന്റീനുകള്‍, മത്സ്യ-മാംസ സംസ്‌കരണ സ്ഥാപനങ്ങള്‍, സ്വകാര്യ മാര്‍ക്കറ്റുകള്‍ എന്നിവ സ്വന്തമായി ഖര-ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി കരട് ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 30 ദിവസം പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇത് വീണ്ടും ചര്‍ച്ച ചെയ്യും. ഇതുകൂടി പരിഗണിച്ചാകും നിയമാവലി തയ്യാറാക്കുക. തുടര്‍ന്ന് അന്തിമ കരട് രൂപരേഖ സംസ്ഥാന സര്‍ക്കാരിന് അയക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.