Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

​വേ​ണം​ ന​ല്ല​ ആ​ഹാ​ര​ശീ​ല​ങ്ങ​ള്‍​

Janmabhumi Online by Janmabhumi Online
Jul 26, 2016, 06:18 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാരശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. മിതമായ അളവില്‍ കഴിക്കുക,സാവധാനം ചവച്ചരച്ചു മാത്രം കഴിക്കുക, കഴിക്കുന്നതിന് മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്. എങ്കിലും കുറച്ചുകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ആഹാരം കഴിക്കേണ്ട സമയം

ഭക്ഷണം കഴിക്കുന്നതിന് ഒരു സമയം നിശ്ചയിക്കേണ്ടതുണ്ട്. കൃത്യമായി ആ നേരത്തു മാത്രം കഴിക്കുന്നതാണ് ഉത്തമം.സമയം തെറ്റിയുളള ആഹാരശീലം ശാരീരികമായും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടില്‍

എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രാതല്‍ കുട്ടികള്‍ ഒരിക്കലും മുടക്കരുത്.പഠനത്തെയും ഓര്‍മ്മശക്തിയെയും ശ്രദ്ധയെയും ഇത് ബാധിക്കും. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ ശുദ്ധവെളളം കുടിച്ചിരിക്കണം. വലിച്ചുവാരി കഴിക്കുന്നതും അമിതമാകുന്നതും

അപകടമാണ്. ചവച്ചരക്കാതെ വിഴുങ്ങുന്നതും ഒഴിവാക്കുക.

എത്രത്തോളം ആഹാരം കഴിക്കാം ?

ഒരാള്‍ക്ക് ഒരു ദിവസം എത്ര അളവ് ആഹാരം കഴിക്കാം എന്നതിന്,ഒരാള്‍ക്കു നിര്‍ദ്ദേശിച്ച അളവായിരിക്കില്ല മറ്റൊരാള്‍ക്ക്. അയാളുടെ പ്രായം,ഉയരം,ശരീരത്തിന്റെ തൂക്കം,ജോലി,കായികാധ്വാനം,വ്യായാമശീലം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ആഹാരം എത്ര കഴിക്കാമെന്ന് തീരുമാനിക്കേണ്ടത്.

ചിട്ട വേണം

കുറഞ്ഞ അളവുതന്നെയാണ് എന്നും ശീലമാക്കേണ്ടത്.പൊതുവായി ശരീരശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ഒരു പട്ടികയാണ് ഇനിപറയുന്നത്. ആഹാരത്തില്‍ നാലിലൊരു ഭാഗം ധ്യാനം (ചോറ്,ചപ്പാത്തി,പുട്ട്,ഇഡലി തുടങ്ങിയവ),നാലിലൊരു ഭാഗം മാംസ്യം (മല്‍സ്യം,മാംസം,പയറുവര്‍ഗങ്ങള്‍),ഇനിയുളള പകുതിയില്‍ പച്ചക്കറികള്‍,ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

ഭക്ഷണം തയ്യാറാക്കേണ്ട രീതി

വലിയവിലകൊടുത്തും അധ്വാനിച്ചും നമ്മള്‍ കൊണ്ടുവരുന്ന ഭക്ഷണസാധനം കൊണ്ടുള്ള പാചകരീതി ശരിയായില്ലെങ്കില്‍ ഗുണമേന്മയും രുചിയും കുറയുമെന്നറിയുക. ചില കൊച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ രുചികരവും പോഷകപൂര്‍ണ്ണവുമായ ആഹാരം നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുളളൂ ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. കഴിവതും രാസവളങ്ങള്‍ ചേര്‍ത്തുണ്ടാക്കാതെ ശുദ്ധമായ പച്ചിലവളവും മണ്ണിരകമ്പോസ്റ്റും ഇട്ട് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ എടുക്കുക.

പുഴുങ്ങിയതുമതി

പുഴുങ്ങിയ ഭക്ഷണസാധനങ്ങള്‍ കറിവെച്ചതിനേക്കാള്‍ ഗുണകരമാണ് എന്നു തെളിഞ്ഞിട്ടുണ്ട്.പച്ചക്കറികള്‍ പച്ചയായോ,പുഴുങ്ങിയോ കഴിക്കുമ്പോഴാണ് പോഷകാംശങ്ങള്‍ കുറച്ചെങ്കിലും ഉപയോഗപ്രദമാകുന്നതത്രെ.ആവിയില്‍ പുഴുങ്ങിയ ഇഡലി,പുട്ട് തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. വറുത്തതും പൊരിച്ചതും ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.അഥവാ വല്ലപ്പോഴും പൊരിക്കുകയോ വറുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഒരിക്കലുപയോഗിച്ച എണ്ണ തന്നെ പിന്നെയും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീണ്ടും ചൂടാക്കല്ലേ

ആവശ്യത്തിനുള്ള ആഹാരം മാത്രം പാചകം ചെയ്യുക. ബാക്കിവരുന്നവ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ പോഷണങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ നയിക്കുകയും ചെയ്യും. എണ്ണയും നാളികേരവും പരമാവധി കുറയ്‌ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ്,എരിവ് എന്നിവ ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തിവെക്കുന്നുണ്ട്. ഉപ്പിലിട്ടു സൂക്ഷിച്ചവ വല്ലപ്പോഴും ഉപയോഗിക്കാം. പാകം ചെയ്യുന്നതോടെ ഭക്ഷണത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. മൂന്നുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൂര്‍ണ്ണമായും,മൃതാഹാരം എന്നനിലയിലേക്ക് ഭക്ഷണം എത്തിച്ചേരും. ഇത് കഴിച്ചാല്‍ വെറുതെ വയറുനിറയുമെന്നല്ലാതെ ഊര്‍ജ്ജം ലഭിക്കുന്നില്ല എന്നറിയുക. ഈ മൃതാഹാരം ആമാശയത്തിനും കുടലുകള്‍ക്കും ശരീരത്തിനാകെയും ശരിക്കും പീഡനമാണ് നല്‍കുക.

എപ്പോഴൊക്കെ ?

വിശക്കുമ്പോഴാണ് നാം ആഹാരം കഴിക്കേണ്ടത്. വിശന്നു തുടങ്ങി രണ്ടുമണിക്കൂറിനു ശേഷം ഭക്ഷിക്കുന്നതാണ് ഗുണകരം. ഇനി ആഹാരം അത്യാവശ്യമാണ് എന്ന് ശരീരം വിളിച്ചു പറയുമ്പോള്‍ മാത്രം ദഹനരസങ്ങള്‍ അപ്പോഴേക്കും ഭക്ഷണത്തെ ദഹിപ്പിച്ച് പോഷകങ്ങള്‍ വേര്‍ത്തിരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.

വയറിനു പീഡനം

വിശപ്പില്ലാതിരിക്കുമ്പോള്‍ പ്രിയപ്പെട്ട ആഹാരപദാര്‍ത്ഥങ്ങള്‍ മുന്നില്‍ക്കണ്ടതുകൊണ്ട് കഴിക്കുന്നത് ദഹനേന്ദ്രിയത്തെ തകരാറിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമാകും.കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുമ്പ് മറ്റൊന്നുകഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.ഒരു ദിവസം പരമാവധി മൂന്നു നേരമാണ് വൈദ്യശാസ്ത്രപ്രകാരം  ആഹാരത്തിന്റെ സമയം. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണ്ണമായി ദഹിക്കാന്‍ എട്ടുമണിക്കൂര്‍ എടുക്കും. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു മണിക്കൂര്‍ എടുക്കുമെന്നു സാരം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഡിവിആർ കണ്ടെടുത്തു : അന്വേഷണത്തിന് ഇത് ഏറെ സഹായകമാകും

India

ഒരു ചെറിയ മുറിയിൽ തന്റെ സ്വപ്ന വിമാനയാത്ര ആരംഭിച്ച പെൺകുട്ടി എയർ ഹോസ്റ്റസായി ; ഒടുവിൽ കുടുംബത്തെ കണ്ട് തിരികെ മടങ്ങിയത് മരണത്തിലേക്ക്

World

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

World

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

Kerala

ഇസ്രായേൽ പണ്ടേ ലോകതെമ്മാടി രാഷ്‌ട്രം : ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് വിചാരം ; ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

ഷെയിൻ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബൾട്ടി’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

തീരാനോവിലും അശ്ലീല പരാമർശം : വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ

ബോംബ് ഭീഷണി : എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

ഇന്ത്യ വലുതും ശക്തവുമായ രാജ്യമാണ് , ദുരന്ത സാഹചര്യം കൈകാര്യം ചെയ്യാൻ അവർക്കറിയാം ; എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ട്രംപ്

‘ ഇസ്രായേലിന് കഠിനമായ ശിക്ഷ ലഭിക്കും’ ; ആക്രമണത്തിന് ശേഷം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി

സർവ്വകാല റെക്കോഡിൽ സംസ്ഥാനത്തെ സ്വർണ്ണ വില: നിരക്കുകൾ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies