ഇസ്‌ലാമാബാദ്: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ചാവേറാക്രമണത്തിൽ പാക്കിസ്ഥാൻ ഖേദം പ്രകടിപ്പിച്ചു. ആക്രമണം തീര്‍ത്തും അപലപനീയമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിൽ കുറഞ്ഞത് 80 പേർ കൊല്ലപ്പെടുകയും 237ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഷിയ ഹസാരകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അമാഖ് വാര്‍ത്ത ഏജന്‍സിയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: