ഇസ്ലാമബാദ്: പാക് മോഡൽ ഖന്ദീൽ ബലോച്ചന്റെ കൊലപാതക കുറ്റത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലോച്ചിനെ സഹോദരൻ മുഹമ്മദ്ദ് വസിം കഴിഞ്ഞദിവസമാണ് കൊന്നത്. പ്രതി നടത്തിയത് ദുരഭിമാനക്കൊലയാണെന്നു സമ്മതിച്ചതായും പോലീസ് അറിയിച്ചു.
നവമാധ്യമങ്ങളിലൂടെ ആക്ഷേപാർഹമായ തരത്തിലുള്ള ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെ തുടർന്ന് പല പ്രാവശ്യം താക്കീത് നൽകിയെങ്കിലും വീണ്ടും ഇത്തരത്തിൽ അഭിനയിച്ചതിൽ ഉണ്ടായ അപമാനത്തിലാണ് കൊലനടത്തിയതെന്ന് വസിം പറഞ്ഞു.
സഹോദരിക്ക് മയക്കുമരുന്ന് നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവത്രെ.
കൊലപാതകത്തിൽ ദുഖമില്ലെന്നും വസീം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് ബലോച്ചിന്റെ കൊലപാതകം നടന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള ആരാധനയും ഇഷ്ടവും തുറന്ന് പറഞ്ഞാണ് ഭാരതീയർക്കിടയിൽ ബലോച്ചിൻ സുപരിചിതയായത്.
പിന്നീട് ട്വന്റിട്വന്റി ലോകകപ്പിൽ പാക്കിസ്താൻ ഭാരതത്തെ തോല്പിച്ചാൽ നഗ്നനൃത്തമാടുമെന്നുമുള്ള വിവാദപ്രസ്താവനകൾ നടത്തി മോഡൽ ജനശ്രദ്ധയാകർഷിച്ചിരുന്നു.















