ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ഉറപ്പായി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച പ്രാഥമിക സൗകര്യങ്ങള്‍ ഇനിയും ഒരുക്കാത്തതോടെയാണ് പ്രതിസന്ധിയായിരിക്കുന്നത്. ഈ മാസം 22 ന് മുന്‍പ് നിര്‍ദ്ദേശിച്ചിരിക്കുന്ന 38-ഓളം മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനാനുമതി നല്‍കൂ എന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട്. എന്നാല്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് വേണ്ടി ഒന്നും ചെയ്യാതിരുന്ന അധികൃതര്‍ ഇവിടെയുള്ള അദ്ധ്യാപകരെയും, അനുബന്ധ ജീവനക്കാരെയും മറ്റ് കോളേജുകളിലേക്ക് മാറ്റുന്നതിന്റെ നീക്കം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനായി തെരുവോരര
ങ്ങളില്‍ വാതോരാതെ പ്രസംഗിച്ചുനടന്ന വിവിധ മുന്നണി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. ഇതോടെ മെഡിക്കല്‍ കോളേജിന്റെ മൂന്നാം വര്‍ഷ ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയക്കുമെന്നാണ് സൂചന. അടിസ്ഥാന സൗകര്യവും, വികസനവും, നിര്‍ദ്ദേശിച്ച നിരവധി മാനദണ്ഡങ്ങളും നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ഈ ദുരവസ്ഥയ്ക്കുള്ള കാരണം. മൂന്ന് വര്‍ഷം മുന്‍പ് ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ കോളേജിന് താലൂക്ക് ആശുപത്രിയുടെ സൗകര്യംപോലും ഒരുക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മെഡിക്കല്‍ കോളേജ് തിരികെ കൊണ്ടുവരുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ഏാതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകില്ല എന്നാണ് മെഡിക്കല്‍ കോളേജിനെ അടുത്തറിയുന്നവര്‍ പറയുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിന് ദീര്ഘശ്വാാ
സം കിട്ടണമെങ്കില്‍ അടുത്ത 22 ന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 175 ജീവനക്കാരെ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതലായി ഒരാളെപോലും ലഭിച്ചില്ല. എന്നാല്‍ 683 ജീവനക്കാരെ കൊച്ചി മെഡിക്കല്‍ കോളേജിന് നല്കി. പിന്നോക്ക ജില്ലയിലെ മെഡിക്കല്‍ കോളേജിനു വേണ്ടി രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും നിലപാട് സ്വീകരിക്കാത്തതാണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകാത്തതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: