Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമരസജ്ജമായ മനസും ശരീരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:16 pm IST
in Vicharam

പി.കെ. സഹദേവന്‍ എന്ന പേര് മലബാറിലെ ഹൈന്ദവ പ്രക്ഷോഭ-സമരങ്ങളിലെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. കടലോര സമൂഹത്തിന്റെ സാധാരണ ജീവിതസാഹചര്യങ്ങളില്‍ നിന്നുയര്‍ന്നുവന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഹിന്ദുഐക്യവേദിയുടെയും സമുന്നത നേതൃസ്ഥാനങ്ങളില്‍വരെ എത്തിയെന്ന് മാത്രമല്ല, പത്രപ്രവര്‍ത്തന മേഖലയിലും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വെള്ളയില്‍ പുതിയകടവ് കുഞ്ഞിച്ചീമ്പ കുടുംബാംഗമായ സഹദേവന്‍ 1968-ലാണ് ആര്‍എസ്എസുമായി ബന്ധപ്പെടുന്നത്.

ആര്‍എസ്എസ് തേര്‍വീട് ശാഖാ മുഖ്യ ശിക്ഷകായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് വെള്ളയില്‍ നഗര്‍ കാര്യവാഹ്, കോഴിക്കോട് മഹാനഗര്‍ കാര്യവാഹ്, വിഭാഗ് കാര്യകാരി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

ഹിന്ദുഐക്യവേദിയുടെ സ്ഥാപകനേതാക്കളിലൊരാളയ സഹദേവന്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദിയുടെ പൂര്‍വരൂപമായ ഹിന്ദുമുന്നണിയുടെ ജില്ലാ കണ്‍വീനര്‍ എന്ന ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം ധീവരമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിശ്വസിച്ചിരുന്ന ആദര്‍ശത്തിനുവേണ്ടി അടിപതറാതെ ഉറച്ചുനില്‍ക്കുമ്പോഴും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി ഉറ്റസൗഹൃദം കാത്തുസൂക്ഷിക്കാനും സഹദേവന് കഴിഞ്ഞു. കോഴിക്കോട് ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ അദ്ദേഹം ഏറെക്കാലം ഫീല്‍ഡ് ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള അനുഭവം സ്വായത്തമാക്കിയ അദ്ദേഹം താമസിയാതെ ‘ക്ഷേത്രഭൂമി’ എന്ന മാസിക സ്വന്തമായി തുടങ്ങി. പ്രമുഖ എഴുത്തുകാരെ മാസികയില്‍ അണിനിരത്താനും ഉള്ളടക്കം കനമുള്ളതാണെന്ന് ഉറപ്പുവരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മാസികയുടെ സാമ്പത്തിക നിലനില്‍പ്പ് ഭദ്രമാക്കുകയും ചെയ്തു.

സമരസജ്ജമായ മനസ്സും എതിര്‍പ്പുകളെ വകവെക്കാത്ത പ്രകൃതവും ചുറ്റുമുള്ളവരില്‍ അടങ്ങാത്ത ഊര്‍ജ്ജം കരുപ്പിടിപ്പിക്കാന്‍ കഴിവുമുള്ള നേതാവായിരുന്നു സഹദേവന്‍. കടലോരത്തിന്റെ കരുത്തില്‍ കടഞ്ഞെടുത്തതായിരുന്ന ആ ജീവിതം. നിലയ്‌ക്കാത്ത അലകള്‍പോലെ എന്നും സജീവമായിരുന്നു അദ്ദേഹത്തിന്റെ മനസ്സും ശരീരവും. ഇന്ന് മഹാക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണത്തിന് പിന്നില്‍ സഹദേവന്റെ ശ്രദ്ധയും സമരനേതൃത്വവും ഉണ്ട്.

തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍ കയ്യേറിയ കച്ചവടക്കണ്ണുകള്‍ക്കുമേല്‍ പ്രദേശത്തെ ജനതയെ സംഘടിപ്പിച്ച് ആ കരുത്തിന്റെ ബലത്തില്‍ കയ്യേറ്റങ്ങളെ തുരത്തുന്നതിന് സഹദേവന് കഴിഞ്ഞു. കുനിയാത്ത ശിരസ്സും അടങ്ങാത്ത ആവേശവുമായി സഹദേവന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഇന്ന് കാണുന്ന പല ക്ഷേത്രങ്ങളുടെയും കുംഭഗോപുരങ്ങള്‍ക്ക് പിന്നിലെയും എഴുതപ്പെടാത്ത ചരിത്രം.

മമ്മിളിക്കടവ് ക്ഷേത്രം മുതല്‍ വെള്ളയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം വരെ, നിരവധി ക്ഷേത്രങ്ങള്‍ക്ക് പിന്നിലെ സമരചരിത്രത്തില്‍ സഹദേവന്റെ സമര്‍പ്പണവും വിയര്‍പ്പുമുണ്ട്. പൊതുശ്മശാനമില്ലാതെ ഹിന്ദുക്കള്‍  ഉറ്റവരുടെ മൃതദേഹങ്ങള്‍ സ്വന്തം കൂരയുടെ അടുക്കളയ്‌ക്കുള്ളില്‍ ദഹിപ്പിക്കേണ്ടിവരുന്ന ദയനീയ സാഹചര്യത്തില്‍ നിന്ന് ഇന്ന് ജില്ലയിലുള്ള നിരവധി പൊതുശ്മശാനങ്ങള്‍ നിലനിര്‍ത്തുന്നതിലും സഹദേവന്റെ പങ്ക് അവിസ്മരണീയമാണ്.

വെസ്റ്റ്ഹില്‍ ശ്മശാനത്തിന്റെ നാലതിരുകളില്‍ കയ്യേറ്റക്കാര്‍ കടന്നാക്രമിച്ചപ്പോള്‍ അത് നിലനിര്‍ത്താന്‍ നടത്തിയ സമരം ഏറെ ശ്രദ്ധേയമായിരുന്നു. അതിനുശേഷമാണ് ആ ശ്മശാനത്തിന് നാലുഭാഗത്തും  മതിലുണ്ടായത്. അതേ ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെടുമ്പോള്‍ സഹദേവന്റെ ആത്മാവ് നിര്‍വൃതി അടയുന്നുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.