ലാഹോർ: ഭാരതത്തിനെതിരെ പടയൊരുക്കം നടത്താൻ മുസ്ലീം സമുദായങ്ങൾ ഒന്നിച്ച് മുന്നോട്ട് വരണമെന്ന് ജമാത് ഉദ് ദവയുടെ(ജെയുഡി) നേതാവും ഭീകരനുമായ ഹഫീസ് സയ്യിദീന്റെ ആഹ്വാനം. കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ അനുസ്മരിച്ചു കൊണ്ട് നടത്തിയ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഭാരതത്തെ ഉൻമൂലനം ചെയ്യണമെന്ന് മുസ്ലീം ജനതയോട് ആവശ്യപ്പെട്ടത്.
ലാഹോറിൽ നടന്ന പ്രാഥർത്ഥന ചടങ്ങിൽ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ഭാരതത്തിനെതിരെ മുദ്രവാക്യം വിളിച്ച് കൊണ്ട് നിന്നിരുന്ന അണികളെ ആവേശത്തിലാക്കിയാണ് സയ്യിദ് തന്റെ പ്രഭാഷണം നടത്തിയത്. ഭാരതത്തെ തച്ചുടക്കാൻ മുസ്ലീം ജനത ഒന്നിച്ച് മുന്നിട്ടറങ്ങണമെന്നും കശ്മീരിനെ ഭാരതത്തിൽ നിന്ന് സ്വതന്ത്രമാക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണെന്നും സയ്യിദ് ആക്രോശിച്ചു.
തന്റെ പാർട്ടി വക്താക്കൾക്കും സുരക്ഷാ ഭടന്മാർക്കുമൊപ്പമാണ് ഹഫീസ് സയ്യിദ് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പ്രാർത്ഥന പരിപാടികൾക്ക് ശേഷം ഹിസ്ബുൾ സംഘ തലവൻ സയീദ് സലാഹുദിനും മറ്റ് ഭീകരരുമായി ഹഫീസ് സയ്യിദ് ചർച്ചകൾ നടത്തി.
















