തിരുവനന്തപുരം: കേരളത്തില്‍ മതംമാറ്റം നിയമംമൂലം നിയന്ത്രിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മതംമാറിയവരെ ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ മതംമാറ്റ നിയന്ത്രണം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
ലൗ ജിഹാദ് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ളതുപോലെ കേരളത്തിലും മതംമാറ്റ നിരോധന നിയമം നടപ്പിലാക്കേണ്ടതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലൗ ജിഹാദിലൂടെ മതംമാറിയവരെക്കുറിച്ച് ആഭ്യന്തരവകുപ്പ് തുടരന്വേഷണം നടത്തണം.
ഭീകരവാദകേസുകളോടുള്ള സര്‍ക്കാരിന്റെ മൃദുസമീപനം അവസാനിപ്പിക്കണം. ശക്തമായ അന്വേഷണത്തിലൂടെ ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയുണ്ട്. ലൗ ജിഹാദിനും ഭീകരവാദത്തിനുമെതിരായി ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ജനജാഗരണ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: