സിംഗപ്പൂർ: ഓൺലൈൻ വഴി പെൺവാണിഭം നടത്തിയ വികലാംഗനായ അന്താരാഷ്‌ട്ര കായികതാരത്തിന് 38 മാസത്തെ തടവ് വിധിച്ചു. 2010ലെ ദൽഹി കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്ത സിംഗപ്പൂർ കായിക താരം ആദം കമീസിനെയാണ് പെൺവാണിഭം നടത്തിയതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടത്.
2013 മുതൽ എസ്ജി ഫ്രീലാൻസേഴ്സിനു വേണ്ടി ജോലി ചെയ്യുന്ന പെൺകുട്ടി ‘എഞ്ചൽ ടാൻ’ എന്ന പേരിൽ ഫെയ്സ് ബുക്കിൽ സ്വയം പരിചയപ്പെടുത്തിയാാണ് ഇയാൾ പെൺവാണിഭം നടത്തിയിരുന്നത്. ഇതിനായി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നിരവധി സ്ത്രീകളെ ഉപയോഗിക്കുകയും ചെയ്തു.
ഓൺലൈനിൽ തന്നെ പെൺകുട്ടികൾക്ക് വില നിശ്ചയിച്ച് ഇടപാടുകാരന് പെൺകുട്ടിയെ എത്തിച്ച് നൽകുകയാണ് ഇയാൾ ചെയ്ത് വന്നിരുന്നത്. ഏകദേശം 36 ഓളം സ്ത്രീകളെ ഇയാൾ ഇടപാടുകാർക്കായി കാഴ്ചവെച്ചിട്ടുണ്ടെന്ന് പോലീസ് അധികൃതർ പറയുന്നു. പെൺകുട്ടികളെ ഇടനിലക്കാർക്ക് നൽകുന്നതിന് മുന്നോടിയായി ഇയാൾ തിരഞ്ഞെടുക്കുന്ന സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നു.
സിംഗപ്പൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. തുടർന്ന് പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. സിംഗപ്പൂറിനു വേണ്ടി ദൽഹി കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും പങ്കെടുത്തയാളാണ് ആദം കമീസ്.
















