Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട നിര്‍മ്മാണത്തില്‍ അശാസ്ത്രീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 07:30 am IST
in Thiruvananthapuram

എസ്. കൃഷ്ണകുമാര്‍

വിഴിഞ്ഞം: ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിമുറിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഓട, റോഡ് നവീകരണവും വികസനവും എന്നത് മറയാക്കി അടയ്‌ക്കുകയായിരുന്നു. എന്നിട്ട് ഓടകള്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ വസ്തുവില്‍ വേണ്ടപ്പെട്ടവര്‍ക്ക് കെട്ടിടങ്ങളും കടകളും പണിയാന്‍ മൗനാനുവാദവും നല്‍കി. കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നപ്പോള്‍ മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ ചെറിയ മഴയത്ത് പോലും വലിയ വെള്ളക്കെട്ടുള്ള സ്ഥലമായി ഈ പ്രധാന ജംഗ്ഷന്‍ മാറുകയുണ്ടായി.

ബാലരാമപുരം, കോട്ടുകാല്‍, പഞ്ചായത്തുകളുടേയും വിഴിഞ്ഞം നഗരസഭയുടേയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷനാണിത്. വിഴിഞ്ഞം തുറമുഖ പദ്ധതിയോടു ബന്ധപ്പെട്ട് ഏറ്റവും വികസന സാധ്യതയുള്ള പ്രദേശം കൂടിയാണിത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാ

ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിപൊളിച്ച നിലയില്‍

ശ്വത പരിഹാരം ഉണ്ടാകണമെന്ന് പൊതുജനം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പൊതുജന സംസാരം. ഉച്ചക്കടയിലെ ഓടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ഏകദേശം 3.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പണി ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

ഉച്ചക്കട ജംഗ്ഷനിലെ ഓട നിര്‍മ്മാണത്തിനായി നിലവില്‍ കുഴിച്ചിരിക്കുന്ന ഓടയ്‌ക്ക് ആവശ്യത്തിന് വെള്ളം കടത്തിവിടാനുള്ള ശേഷി ഇല്ല എന്ന് സാധാരണക്കാന് പോലും മനസ്സിലാകും. ഏകദേശം 200 മീറ്ററോളമാണ് ഓടയുടെ ആകെ നീളം. യാതൊരു വിധ മുന്നറിപ്പുകളും കൂടാതെയാണ് പുന്നക്കുളം ചപ്പാത്ത് റോഡിനെ മുറിച്ചിരിക്കുന്നത്. താത്ക്കാലികമായി ബൈക്ക് യാത്രക്കാര്‍ക്ക് കടന്നു പോകാനായി സ്ഥാപിച്ചിരിക്കുന്ന ഷീറ്റുകള്‍ ഏത് നിമിഷവും അപകടം ഉണ്ടാക്കുന്ന നിലയിലാണ്. നിലവില്‍ ഈ ഓടയുടെ നിര്‍മ്മാണം കോണ്‍ക്രീറ്റ് കമ്പികള്‍ ഉപയോഗിക്കാതെയാണ് ചെയ്യുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭാവിയില്‍ വെള്ളത്തിലൂടെ ഒഴുകി വരുന്ന കുറച്ച് മാലിന്യങ്ങള്‍ അടിഞ്ഞാല്‍ തന്നെ ഓടയുടെ ഉപയോഗം ഇല്ലാതെയാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഓടയിലൂടെ ഒഴുകി വരുന്ന വെള്ളം കടത്തിവിടുന്നതാകട്ടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കും.

രണ്ട് ഹൈസ്‌ക്കൂളുകളിലേക്കും മറ്റ് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പല സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബസുകളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന ഒരു പ്രധാന പാതയാണിത്. എന്നിട്ടും അടിയന്തരമായി പണി പൂര്‍ത്തിയാക്കാന്‍ പോലും വേണ്ടപ്പെട്ടവര്‍ തയാറാകുന്നില്ല. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ എവിടെയാണ് നിറുത്തുന്നത് എന്ന കാര്യത്തില്‍ പോലും ഒരു നിശ്ചയവുമില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.

താത്ക്കാലിക ഓട നിര്‍മ്മാണമെന്ന സംവിധാനത്തിനായിട്ടാണ് കോടികള്‍ പാഴാക്കുന്നത്. മറ്റൊരു വിവരമാണ് ഏറെ രസകരം. ഇതേ സ്ഥലത്ത് കുറച്ചു കൂടി വലിയ ഓട നിര്‍മ്മിക്കാനുള്ള പുതിയയൊരു പദ്ധതിയുടെ ഫയല്‍ ഇപ്പോള്‍ തന്നെ അധികാരികളുടെ മുന്നിലുണ്ടത്ര! കോടികള്‍ കീശയിലാക്കാന്‍ മറ്റൊരു തന്ത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.