അലഹബാദ്: മഥുരയിലെ ജവഹര്‍ ബാഗില്‍ അനധികൃത ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 24 പേര് മരിക്കാനിടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മിര്‍സ ഇംതിയാസ് മുര്ത്തസയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
സംഭവം നടന്നത് ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു. സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍, വിവരങ്ങള്‍ ശേഖരിക്കുന്നതിലും നല്‍കുന്നതിലുമുണ്ടായ വീഴ്ചകള്‍, മഥുര പോലീസിന്റെ കൃത്യവിലോപം, മേലുദ്യോഗസ്ഥരുടെ പങ്ക്, സംഭവം തടയുന്നതിനെടുത്ത ശ്രമങ്ങള്‍, ജില്ലാഭരണകൂടത്തിനുമേല് ഏതെങ്കിലും തരത്തിലുള്ള സമ്മര്ദ്ദമുണ്ടായിട്ടുണ്ടെങ്കില് അത്, സംഭവസമയത്തും അന്വേഷണസമത്തുമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തെളിവെടുപ്പെന്ന് ജസ്റ്റിസ് മിര്‍സ ഇംതിയാസ് മുര്‍ത്തസ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആര്‍ക്കും നല്‍കാവുന്നതാണ്.
ബിജെപി നേതാക്കളുടെ സംഘവും ജവഹര്‍ബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് മുര്‍ത്തസയെ സന്ദര്‍ശിച്ചു.സംഭവത്തിന്റെ അനുബന്ധ വിവരങ്ങള്‍ വൈകാതെ നല്‍കുമെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. കമ്മീഷന് ഇതിനകം 25 സത്യവാങ്മൂലങ്ങള്‍ ലഭിച്ചു കഴിഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കര്‍ഷകരുടെയും നൂറുകണക്കിന് ഏക്കര്‍ ഭൂമി ജയ്ഗുരുദേവ് ആശ്രമം അനധികൃമായി കൈയേറി എന്ന ആരോപണത്തെതുടര്‍ന്ന് അധികൃതര്‍ ഭൂമി ഒഴിപ്പിക്കാനെത്തിയതായിരുന്നു സംഭവത്തിന് തുടക്കം.അഖിലേഷ് യാദവ് മന്ത്രിസഭയിലെ രണ്ട്് മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുള്ളതായി പറയപ്പെടുന്നു.പ്രദേശം മുഴുവന്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരും അക്രമത്തില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: