കമ്പംമെട്ട്: വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍. തിരുവന്തപുരം സ്വദേശിയും കുമളിയില്‍ താമസക്കാരനുമായ ബാബു (നളന്-46) നെയാണ് ഇന്നലെ 3 മണിയോടെ കമ്പംമെട്ട് പ്രിന്‍സിപ്പല്‍ എസ്ഐ പി റ്റി വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുഴിത്തൊളു കീഴേപ്പറമ്പില് മനോജിന്റെ വീട്ടില്‍ ഇന്നലെ രാവിലെയാണ് മോഷണം നടക്കുന്നത്. ഇവിടെ വീടിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപൊളിച്ച് മോഷണം നടത്തുകയായിരുന്നു. അലമാര കുത്തിതുറന്ന് ഇവിടെ സൂക്ഷിച്ചിരുന്ന 500 രൂപയാണ് പ്രതി കവര്‍ന്നത്. മൊത്തം 3000 രൂപ ഉണ്ടായിരുന്നെങ്കിലും തുണിവലിച്ചിട്ടപ്പോള് ഇടയ്ക്ക് പോയതിനാല്‍ മോഷ്ടാവിന്റെ കണ്ണില്‍ പെടാതെ പോകുകയായിരുന്നു. ഉച്ചയോടെ വീട്ടില്‍ ആളെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയും ഊര്‍ജിതമായി അന്വേഷണം നടത്തുകയുമായിരുന്നു. പടം വില്‍ക്കാനായി സമീപത്ത് ആളെത്തിയ വിവരം പോലീസിന് അയല്‍വാസിയില്‍ നിന്നും ലഭിച്ചിരുന്നു. ഇത്തരത്തില്‍ ആളില്ലാത്ത വീടുകളിലെത്തി ഒരാള്‍ മോഷണം നടത്തുന്നതായി പോലീസിന് മുമ്പും വിവരമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടാറില്‍ ഇങ്ങനെയൊരുആള് എത്തിയതായി വിവരം ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പടം വില്‍പ്പന നടത്തുകയായിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കുമരകമെട്ടില് വീട്ടില്‍ കയറിയതും ഇയാളാന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും കഴിഞ്ഞ മാസം അവസാനം നടന്ന മോഷണത്തില്‍ 3000 രൂപയും ഒരു മൊബൈല്‍ ഫോണും പോയിരുന്നു. ഇത്തരത്തില്‍ നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്നാണ് പോലീസ് നല്കുന്ന വിവരം. അടച്ചിട്ട് വീടുകള്‍ നോക്കി പടം വില്‍ക്കാനെന്ന് വ്യാജേനയെത്തി ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം മോഷ്ടിക്കുകയാണ് പതിവ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: