കോഴിക്കോട്: നാട്ടുകാര്‍ പതിറ്റാണ്ടുകളോളമായി കാത്തിരിക്കുന്ന റോഡിന്റെ പണി ഒച്ചിഴയല്‍ വേഗത്തില്‍. നഗരപാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലപ്പുറം-പൊക്കുന്ന് റോഡിന്റെ പണിയാണ് ഒച്ചിഴയല്‍ വേഗത്തിലായത്. ഏകദേശം 31 വര്‍ഷമായി നാട്ടുകാര്‍ ഗതാഗത യോഗ്യമായ റോഡിനായി കാത്തിരിപ്പ് തുടങ്ങിയിട്ട്. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന് രണ്ടു വര്‍ഷമാണ് നിര്‍മ്മാണ കാലാവധിയുള്ളത്. നിര്‍മ്മാണ കാലാവധി അവസാനിക്കാന്‍ ചുരുങ്ങിയ സമയം മാത്രമുള്ളപ്പോഴാണ് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നത്. വിവിധ വകുപ്പുകള്‍ പരസ്പരം പഴിചാരി റോഡ് പണി മന്ദഗതിയിലാക്കുന്നതില്‍ നാട്ടുകാര്‍ക്കിടിയില്‍ പ്രതിഷേധമുണ്ട്. മാന്‍ഹോളുകളില്‍ മാലിന്യവും ചളിയും നിറഞ്ഞിരിക്കുകയാണ്. ഇതു നീക്കുവാന്‍ വലിയ സാമ്പത്തിക ചെലവ് വരുമെന്ന സ്ഥിതിയാണിപ്പോള്‍. റോഡ് പണി കാരണം ഗതാഗതം നിരോധിച്ചതിനാല്‍ യാത്രക്കാരും ദുരിതത്തിലുമാണ്.
റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ചാലപ്പുറം-പൊക്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ട്രഷററുമായ ബി.കെ. പ്രേമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: