കടുത്തുരുത്തി: അങ്കണവാടി കെട്ടിടം അപകടാവസ്ഥയില്‍. കുട്ടികളും രക്ഷിതാക്കളും ഭീതിയുടെ നിഴലില്‍. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടാംപാക്ക് 89-ാംനമ്പര്‍ അങ്കണവാടി കെട്ടിടമാണ് അപകടാവസ്ഥയിലായത്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലേക്ക് കുട്ടികളെ പറഞ്ഞയയ്ക്കാന് മാതാപിതാക്കള്‍ക്ക് ഭയമാണ്. പന്ത്രണ്ടോളം കുട്ടികളുണ്ടായിരുന്ന അംഗന്‍വാടിയില്‍ ഇപ്പോള്‍ രണ്ടുകുട്ടികള്‍ മാത്ര മാണ് ഇപ്പോഴുളളത്. അപകടസ്ഥിതിയിലായ കെട്ടിടം ഒഴിയാന്‍ ഉടമ പലപ്രവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നല്‍ ഇതിന് അധികൃതര്‍ തയ്യാറായില്ല. അംഗനവാടി നിര്‍മ്മിക്കാന്‍ പന്ത്രണ്ട് കൊല്ലംമുമ്പ് സ്വന്തമായി നാലുസെന്റെ് സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. അടിയന്തിരമായി സാമുഹ്യ നിതിവകുപ്പ് ഇടപെട്ട് ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: