ഒകിനാവ:ഭാരതവും യുഎസും ജപ്പാനും ചേർന്ന് സംയുക്തമായി നടത്തിയ നാവികഭ്യാസത്തിന്റെ വിശദാംശങ്ങൾ ലഭിക്കാൻ ചൈന ചാരക്കപ്പൽ അയച്ചതായി ജപ്പാൻ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് രാജ്യങ്ങളും സംയുക്തമായി മലബാർ എക്സർസൈസ് എന്ന പേരിൽ നാവികാഭ്യാസം നടത്തിയത്.
ഭാരതവും യുഎസും ചേര്‍ന്ന് 1992 മുതല്‍ നടത്തുന്ന വാര്‍ഷിക നാവികാഭ്യാസത്തില്‍ ഏതാനും വര്‍ഷം മുന്‍പാണ് ജപ്പാനും ചേര്‍ന്നത്. പസഫിക്ക് സമുദ്രത്തിലെ ജപ്പാന്റെ ഭാഗമായ ദ്വീപ സമൂഹത്തോട് ചേര്‍ന്നാണ് എട്ട് ദിവസത്തെ നാവിക അഭ്യാസം നടക്കുന്നത്. ചൈനാ കടലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്.
നിലവില്‍ ജപ്പാന്റെ ഭാഗമായ ഈ ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിനിടയിലാണ് ചൈന ചാരക്കപ്പല്‍ അയച്ചെന്ന ജപ്പാന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
















