കുറവിലങ്ങാട്: കോട്ടയം എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ചോരക്കുഴിപ്പാലം കെഎസ്ടിപി പുനര്നിര്മ്മിക്കുന്നസാഹചര്യത്തില് താല്ക്കാലീകപാലം വെള്ളൊഴുക്കില്‍ തകര്‍ന്നതിനേത്തുടര്‍ന്ന് എംസി റോഡില്‍ പുതുതായിഏര്പ്പെടുത്തിയഗതാഗത നിയന്ത്രണത്തില്‍ പുതുവേലി,മോനിപ്പള്ളി,ആച്ചിക്കല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൂത്താട്ടുകുളത്തുനിന്നുമുള്ള ദീര്ഘദൂരബസുകളടക്കമുള്ള വാഹനങ്ങള്‍ കൂത്താട്ടുകളം പാലാ റോഡുവഴി മംഗലത്തുതാഴം ജംഗ്ഷന് വഴി വെളിയന്നൂര്‍ ഉഴവൂര്‍ വഴി കുര്യനാട് എത്തി എംസിറോഡില്‍ പ്രവേശിച്ചാണ് യാത്രതുടരുന്നത്. കോട്ടയം ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ കുര്യനാടുനിന്നും ഉഴവൂര്‍ വെളിയന്നൂര്‍ വഴി കൂത്താട്ടുകുളത്തെത്തിയാണ് സര്‍വ്വീസ് തുടരുന്നത്. ഈ സഹചര്യത്തില്‍ എംസി റോഡില്‍ മോനിപ്പള്ളി,ആച്ചിക്കല്‍,പുതുവേലി വഴിസര്‍വ്വീസ് നടത്തിവന്നിരുന്ന കെഎസ് ആര്‍ടിസി,സ്വകാര്യബസ് സര്‍വ്വീസുകളെ ആശ്രയിച്ച് യാത്രചെയ്തിരുന്നു നൂറുകണക്കിനാളുകളാണ് യാത്രാദുരിതത്തിലയത്. പുതുവേലി മാര്‍ കുര്യക്കോസ്കോളേജ്,പുതുവേലിഹയര്സെക്കന്ഡറിസ്കൂള്,മോനിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധവിദ്യാലയങ്ങള് എന്നിവിടങ്ങളിലേക്ക് എത്തിപ്പെടേണ്ടആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കടക്കം കടുത്തയാത്രബുദ്ധിമുട്ടിലാഴ്ത്തിയ തീരുമാനമാണ് ഗതാഗതനിയന്ത്രണത്തിലൂടെ അനുഭവപ്പെടുന്നത്. മോനിപ്പള്ളിയിലെ വിവിധ സര്‍ക്കാര്‍,സ്വകാര്യആസ്പത്രികളെ ആശ്രയിച്ചിരുന്ന രോഗികളേയും ഗതാഗതപരിഷ്കാരം വലച്ചു. എംസി റോഡില്‍ പുതുവേലി വരെയെങ്കിലും കെഎസ്ആര്‍ടിസി ഓര്‍ഡിനറിബസുകള്‍ സര്‍വ്വീസ് നടത്തിയാല്‍ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താന്‍ കഴിയൂ. കെഎസ്ആര്‍ടി അടിയന്തിരമായി ഇക്കര്യത്തില്‍ ഇടപെട്ട് യാത്രാക്ലേശത്തിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: