Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-ലീഗ് സംഘര്‍ഷം തുടരുന്നു; ഭീതിയൊഴിയാതെ തീരദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:52 pm IST
in Kozhikode

തിരൂര്‍: തീരദേശമേഖലയില്‍ ഭീതിപടര്‍ത്തി സിപിഎം-ലീഗ് സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഇരുകൂട്ടരും ഇവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. താനൂര്‍ മണ്ഡലത്തിലെ അപ്രതീക്ഷിത തോല്‍വി ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തോറ്റതിന് വോട്ടര്‍മാരോട് പകരം ചോദിക്കുന്നതുപോലെയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്ന് ഇരുപാര്‍ട്ടികളുടെ മറന്നുപോകുന്നു.

തിരൂര്‍, താനൂര്‍, ഉണ്ണ്യാല്‍, വെട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമപരമ്പര തന്നെ നടന്നുകഴിഞ്ഞു. അധികാരം കിട്ടിയ അഹങ്കാരത്തില്‍ സംസ്ഥാനത്തൊട്ടാകെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. ചില സ്ഥലത്ത് ആഹ്ലാദം അതിരുവിട്ടതാണെങ്കില്‍ മറ്റുചില സ്ഥലങ്ങളില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ജില്ലയില്‍ ലീഗ് നടത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ ജനജീവിതത്തെ വരെ ബാധിച്ചു. വളാഞ്ചേരിക്ക് സമീപം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കം കത്തിച്ചെറിയുകയും ആ വീട്ടിലെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. 91 സീറ്റുകള്‍ നേടിയതിന്റെ ആഘോഷം സിപിഎം വിപുലമായി നടത്തി. പക്ഷേ അത് മതസൗഹാര്‍ദത്തിന് ഭീഷണിയാകുന്ന തരത്തിലേക്ക് വരെയെത്തി. വള്ളിക്കുന്ന് പ്രദേശത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മുകാര്‍ ക്ഷേത്രത്തിലേക്ക് പടക്കമെറിയുകയും ക്ഷേത്രത്തിന് മുന്നില്‍ ഉടുതുണിയുരിഞ്ഞ് നൃത്തംചവിട്ടുകയും ചെയ്തിരുന്നു.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ ദിവസം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ സിപിഎമ്മുകാര്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കാര്‍ കത്തിച്ചിരുന്നു. രണ്ട് ഡസനോളം അക്രമ സംഭവം ഇതിനോടകം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളുണ്ടായത് തീരദേശ മേഖലയിലാണ്. ഇപ്പോഴും സ്ഥിതിഗതികള്‍ ഇവിടെ ശാന്തമായിട്ടില്ല.

സംഘര്‍ഷത്തില്‍ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. തിരൂരില്‍ ഒരു കടയുടെ പൂട്ട് പൊളിച്ച് മുഴുവന്‍ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. മേശയും കസേരയും കൗണ്ടറും ഫ്രിഡ്ജും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന്റെ മറവില്‍ പണവും സ്വര്‍ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിയാലില്‍ സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സിപി സൈതുവിന്റെ സ്‌കൂട്ടര്‍ തേവര്‍ കടപ്പുറം പള്ളിക്കുളത്തില്‍ തള്ളിയിട്ടിരുന്നു. ഇതിന് പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. തൊട്ടടുത്ത ദിവസം പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം ഉണ്ടായി. സിപിഎമ്മും മുസ്ലീം ലീഗും അക്രമത്തില്‍ നിന്നു പിന്മാറണമെന്നും ജനങ്ങളെ ഭീതിയില്ലാതെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

Astrology

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.