കേരളത്തില്‍ തിരുവനന്തപുരത്തെയും സ്മാര്‍ട്ട് സിറ്റിയായി ഉയര്‍ത്താമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ജനങ്ങള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. രാജ്യത്ത് 100 സ്മാര്‍ട്ട്സിറ്റികള്‍ ഉണ്ടാക്കുമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കേരളം ദീര്‍ഘകാലമായി ആഗ്രഹിച്ചുവന്നിരുന്ന സ്മാര്‍ട്ട്സിറ്റി പദവി തിരുവനന്തപുരത്തിന് നല്‍കിയത്. സ്മാര്‍ട്ട്സിറ്റി മിഷന് ഒരു കേന്ദ്രപദ്ധതിയാണ്. ആകെ അനുവദിച്ചിരിക്കുന്നത് 48,000 കോടി രൂപയാണ്. അതായത് 100 കോടി രൂപ വീതം ഓരോ സിറ്റിയ്ക്കും ലഭിക്കും.
എന്തുകൊണ്ട് സ്മാര്‍ട്ട്സിറ്റി വേണം? കേരളത്തിലെ ജനസംഖ്യയുടെ 31 ശതമാനം ഇന്ന് നഗരങ്ങളിലാണ് താമസിക്കുന്നത്. അതിന് കാരണം സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധികവും നടക്കുന്നത് നഗരങ്ങളിലായതാണ്. പക്ഷെ സ്മാര്ട്ട്സിറ്റിയ്ക്ക് വളരെയധികം പ്രശ്നങ്ങളുണ്ട്.
തൊഴിലവസരം നല്കുന്നതിനോടൊപ്പം ജീവിതനിലവാരം ഉയര്‍ത്താനും സാഹചര്യം ഒരുക്കുന്നു. എന്നാല്‍ പരിസ്ഥിതി മലിനീകരണംപോലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രാദേശിക വളര്‍ച്ച ഉറപ്പാക്കാനാണ് സ്മാര്‍ട്ട്സിറ്റികള്‍ ലക്ഷ്യമിടുന്നത്. നഗരവല്‍ക്കരണത്തിന്റെ വികാസത്തോടെ സിറ്റികള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുമായി സമരസപ്പെടേണ്ടിവരുന്നു.
ഇന്ന് ഗ്രാമങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നഗരങ്ങളിലേയ്ക്ക് വന്‍തോതില്‍ ചേക്കേറുകയാണ്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം തൊഴിലവസരമാണ്.
ഈ കുടിയേറ്റവുമായി സിറ്റികളെ എങ്ങനെ പൊരുത്തപ്പെടുത്താമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ചിന്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം 100 സ്മാര്‍ട്ട് സിറ്റികളാണ്. ഇവ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയായിരിക്കണമെന്നും കൃത്യമായി ആസൂത്രണം ചെയ്ത സിറ്റികളായിരിക്കണമെന്നും നരേന്ദ്രമോദി നിര്‍ദ്ദേശിക്കുന്നത് അങ്ങനെയായാല്‍ മാത്രമേ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധ്യമാകുകയുള്ളൂവെന്ന കാരണത്താലാണ്.
സ്മാര്‍ട്ട്സിറ്റികള്‍ നഗരങ്ങളെ മാലിന്യമുക്തമാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് വരുമാനം ലഭ്യമാക്കാനും മോദി ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം ആകുമ്പോള്‍ നിക്ഷേപകര്‍ വരാന്‍ സാധ്യതയുണ്ട്. കേന്ദ്രധനമന്ത്രാലയം 7600 കോടി രൂപയാണ് സ്മാര്‍ട്ട്സിറ്റി വികസനത്തിനു മാറ്റിവച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്സിറ്റികള്‍ നരേന്ദ്രമോദിയുടെ ‘അച്ഛാ ദിന്’ സ്വപ്നത്തിന്റെ സാക്ഷാത്കാരമാകും.
എല്ലാവര്ക്കും തങ്ങള്‍ക്ക് താങ്ങാവുന്ന മുതല്‍മുടക്കില്‍ വീട് നിര്‍മിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. 2050 ഓടെ രാജ്യത്തെ ജനങ്ങളുടെ 50 ശതമാനം നഗരങ്ങളിലായിരിക്കുമെന്ന നിഗമനത്തിലാണിത്. ഇപ്പോള്‍ വലിയ കുടിയേറ്റങ്ങള്‍ക്ക് നഗരങ്ങള്‍ പര്യാപ്തമല്ല. അത് തമ്മില്‍ത്തല്ലിനും ജലദൗര്‍ലഭ്യത്തിനും വെള്ളപ്പൊക്കങ്ങള്‍ക്കും ഇടവരുത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിന് പുറമെ ഗതാഗതക്കുരുക്കുകള്‍ നഗരത്തിന്റെ ഭാഗമാകും.
തന്റെ ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജയ്റ്റ്ലി 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനുകാരണം ഇപ്പോഴത്തെ നഗരങ്ങള്‍ ഭാവിയില്‍ താമസയോഗ്യമല്ലാതാകുമെന്ന ധാരണയിലാണ്. സ്മാര്ട്ട്സിറ്റികളായാല് ടെക്നോളജി വികസനം, മെച്ചപ്പെട്ട ഇലക്ട്രിസിറ്റി ലഭ്യത, ജലലഭ്യത, ശുചീകരണം, ശരിയായ ഗതാഗത നിയന്ത്രണം മുതലായവ പ്രായോഗികമാക്കാം. മള്‍ട്ടിപ്പിള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നല്ല സ്കൂളുകള്‍, ലൈബ്രറികള്‍, മെച്ചപ്പെട്ട ഗതാഗത സൗകര്യം, ആശുപത്രികള്‍, പവര്‍ പ്ലാന്റുകള്‍, ജലലഭ്യത, മാലിന്യനിര്‍മാര്‍ജനം എന്നിവ സാധ്യമാകും. അതോടെ ജീവിതനിലവാരം ഉയരും. നഗരവികസനം സാധ്യമാകും.
സാങ്കേതികശാസ്ത്രപരമായും ധനപരമായും ഉന്നതി വരുമ്പോള്‍ ജീവിതത്തിന്റെ ഗുണനിലവാരം ഉയരുകയും സേവനങ്ങള്‍ മെച്ചപ്പെട്ടതാകുകയും ആരോഗ്യസംരക്ഷണം സാധ്യമാകുകയും ചെയ്യും. നല്ല സിറ്റി പ്ലാനിങ്ങില്‍ ഇ-ഗവണ്മെന്റ് സര്‍വീസസ്, പ്രാദേശിക വരുമാന വളര്‍ച്ച, ഉല്‍പ്പാദന ക്ഷമതാ വര്‍ധന മുതലായവയ്ക്ക് പുറമെ സാങ്കേതിക വികസനം വഴി ‘സ്മാര്‍ട്ട് റിസല്‍ട്ട്’ ലഭ്യമാകുകയും ചേരികള്‍ കുറയുകയും ചെയ്യും. അതോടെ നഗരങ്ങളിലെ ജീവിതനിലവാരം ഉയരുകയും തിരക്ക് നിയന്ത്രിച്ച് മലിനീകരണം തടയുകയും ചെയ്യാം.
കളിസ്ഥലങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ സര്‍വീസുകള്‍ എന്നിവ ലഭ്യമാകും. ഈ മഹാ സ്വപ്നത്തിന്റെ സാക്ഷാത്കാരം സംസ്ഥാനങ്ങളുടെയും ചുമതലതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: