ടെഹ്റാന്: ഛാബഹര്‍ തുറമുഖം വികസിനം ഉള്‍പ്പെടെയുള്ള 12 കരാറുകളില്‍ ഭാരതവും ഇറാനും ഒപ്പുവച്ചു. ഛാബഹര്‍ സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റെയില്‍വേ ലൈനും നിര്‍മിക്കും. ഭാരതത്തിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മദ്ധ്യേഷ്യയിലേക്കും വേഗത്തില്‍ എത്തുന്നതിന് ഈ റെയില്‍പാത ഉപയോഗപ്രദമാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന് സന്ദര്‍ശനവേളയിലാണ് നിര്‍ണായക കരാറില്‍ ഒപ്പുവച്ചത്. ഭാരതവും ഇറാനും തമ്മിലുള്ള സഹകരണത്തില്‍ നിര്‍ണായക കരാറണ് ഛാബഹര്‍ തുറമുഖ വികസനമെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞു.ഭാരതവും ഇറാനും പുതിയ സുഹൃത്തുക്കളല്ല. ചരിത്രത്തോളം പ്രാധാന്യമുണ്ട് നമ്മുടെ സൗഹൃദത്തിനെന്ന് മോദി ചര്‍ച്ചയില്‍ പറഞ്ഞു.
ഛാബഹറിലെ സ്വതന്ത്ര വ്യാപാര മേഖലയില്‍ 0.5 മില്യണ്‍ ടണ്‍ ശേഷിയുടെ അലൂമിനിയം പ്ളാന്റ് സ്ഥാപിക്കാനുള്ള കരാറില്‍ നാല്‍കോയും ഒപ്പുവച്ചു. ഇറാനിലെ എക്സ്പോര്‍ട്ട ഗാരന്റി ഫണ്ടും ഭാരതത്തിലെ എകസ്പോര്‍ട്ട് ഗാരന്റി കോര്പ്പറേഷന് ഒഫ് ഇന്ത്യയും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കും നയരൂപീകരണത്തിനും വിദ്ഗ്ദ്ധരുമായുള്ള ആശയവിനിമയത്തിനുള്ള കരാറും ഒപ്പുവച്ചവയില്‍ പെടുന്നു. ഭാരതത്തിലെ വിദേശ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും തമ്മിലുള്ള സഹകരണവും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.
ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇറാനിലെ സാങ്കേതികവിദ്യ മന്ത്രാലയവും തമ്മിലുള്ള സഹകരണം, നാഷണല്‍ ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യയും ഇറാനിലെ നാഷണല്‍ ലൈബ്രറിയും തമ്മിലുള്ള സഹകരണം എന്നിവയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറും ഒപ്പിട്ടു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഞായറാഴ്ച വൈകുന്നേരമാണ് ഇറാനിലെത്തിയത്.ടെഹ്റാനിലെ മെഹറാബാദ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇറാന് ധനകാര്യമന്ത്രി അലി തയ്ബിന മോദിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: