കോട്ടയം: സിപിഎം അക്രമത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തെ തുടര്‍ന്ന് കുമരകം, തിരുവാര്‍പ്പ് മേഖലകളില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെ തുടര്‍ന്നാണ് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്യുന്നുണ്ട്. സംഘര്‍ഷത്തിന് നേരിയ അയവുണ്ടായിട്ടുണ്ട്. ഏറ്റുമാനൂരുരില് സുരേഷ്കുറുപ്പ് വിജയിച്ചതിനെ തുടര്‍ന്ന് കുമരകത്ത് നടത്തിയ ആഹ്ലാദപ്രകടത്തിനിടെ ബിഡിജെഎസ് പ്രവര്‍ത്തകന്റെ വീടിനുനേരെ നടത്തിയ അക്രമത്തെ നുടര്ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സംജാതമായത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തിരുവാര്‍പ്പ് വിരിപ്പുകാലാ 259-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി പി.പി. മനോഹരന്റെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കവണാറ്റിന്‍കരയില്‍ ബിഎംഎസ് ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. കുമരകം ലക്ഷംവീട് കോളനിയില്‍ ഉദയപ്പന്‍, തൈപ്പറമ്പ് റാവുജി. സഹോദരന് രാജു എന്നിവര്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി വേട്ടേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചക്രംപടി ആശാരിപറമ്പില്‍ കോളനിയില്‍ മധുവിനും മകന് മഹേഷിനും അമര്ദ്ദനമേറ്റു.
ചീപ്പുങ്കലില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. വൈക്കം നിയോജകമണ്ഡലത്തിലെ ഇറുമ്പയത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് പടക്കം കത്തിച്ചെറിഞ്ഞു. ബിജെപി, ബിഡിജെഎസ് എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ കൊടിമരങ്ങളും ഫഌക്സ് ബോര്ഡുകളഉം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സിപിഎം മുന്‍ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാലു, നേതാക്കളായ അമ്പിളി, മഹേഷ്, പ്രവീണ്‍ മോനു തോട്ടുപുറം എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളംവരുന്ന സംഘമാണ് അക്രമം നടത്തിയത്.
കടുത്തുരുത്തി പെരുവ ജംഗ്ഷനില്‍ ബിജെപി പ്രകടനത്തിനുനേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പരുക്കേറ്റ് ബിജെപി പ്രവര്‍ത്തകരായ പ്രശാന്ത് (24), ഹരി (25), പ്രസീദ് (22) എന്നിവരെ വൈക്കം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: