ലാഹോർ: 2008ൽ നടന്ന മുംബൈ ഭീകരാക്രമണക്കേസിൽ പാക് തീവ്രവാദി നേതാവ് സാക്കിയുർ റഹ്മാൻ ലഖ്‌വി അടക്കം 6 പേർക്കെതിരെ പാക് കോടതി കൊലപാതക പ്രേരണത്തിന് കേസെടുത്തു. പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
2008 നവംബറിൽ മുംബൈ നഗരത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് അമേരിക്കൻ പൗരന്മാരുൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും ഏകദേശം 300ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വോഷണം പുരോഗമിക്കവെ കേസിന്റെ സത്യസന്ധമായ നടത്തിപ്പിന് ഭാരത ഭരണകൂടം ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ വിമർശിക്കുന്നുണ്ട്.
ആക്രമണ സംഭവങ്ങളുടെ ദൃക്സാക്ഷികളെ വിസ്തരിക്കുന്നതിന് വേണ്ടി പാക്കിസ്ഥാനിലേക്ക് അയക്കാൻ ഇന്ത്യ തയ്യാറാകുന്നില്ല. സാക്ഷികളെ വിസ്തരിച്ചാൽ മാത്രമേ കേസിന് പുരോഗതി കൈവരിക്കാനാകു എന്നുമാണ് പാക്കിസ്ഥാൻ പറയുന്നത്. കേസിന്റെ വിചാരണ നീണ്ടു പോകുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
















