പാനൂര്‍: കൂത്തുപറമ്പില്‍ ബീഹാര്‍ മോഡല്‍ സുരക്ഷ. 154 ബൂത്തുകളില്‍ 136 ലും വെബ്കാസ്റ്റിംഗ് സംവിധാനവും കേന്ദ്രസേനയും. കാലങ്ങളായി സിപിഎം നടത്തിവരുന്ന കളളവോട്ടു തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനവകാശം വിനിയോഗിക്കാന്‍ സഹായകമാകും. ബൂത്ത്ഏജന്റുമാരെ ‘ഭീഷണിപ്പെടുത്തിയും അക്രമിച്ചും ബൂത്തുകയ്യേറിയും സിപിഎം നടത്തിയ ജനാധിപത്യധ്വംസനത്തിനു ശക്തമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ നീക്കം. ചില ഉദ്യോഗസ്ഥന്മാരും സിപിഎമ്മിനു സഹായകമാം വിധം പ്രവര്‍ത്തിക്കാറുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അധികാരകേന്ദ്രങ്ങള്‍ മനസിലാക്കിയതിന്റെ തെളിവാണ് 154 ബൂത്തുകളില്‍ 136 ബൂത്തിലും തല്സമയവെബ്കാസ്റ്റിംഗ് സംവിധാനമൊരുക്കിയതെന്ന്് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. നിര്‍ഭയമായി വോട്ടു ചെയ്യാനുളള സാഹചര്യമാണ് ഇവിടെ സംജാതമാകേണ്ടത്. അതിലൂടെ ജനാധിപത്യത്തിന്റെ മഹിതമായ കടമ നിറവേറ്റപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കിള്‍ പരിധിയില്‍ തിരഞ്ഞെടുപ്പ് സുരക്ഷചുമതലയുളള പോലീസ്ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍: ഡിവൈഎസ്പി രാധാകൃഷ്ണന്: 9447582443. സ്റ്റേഷന് ചുമതലയുളള സിഐമാര്‍-കൊളവല്ലൂര്‍: 9446835551, പാനൂര്‍:9497987209, ചൊക്ലി:9497981072.
പ്രതികരിക്കാൻ ഇവിടെ എഴുതുക: