Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊട്ടിക്കലാശം ഇന്ന് മുന്നില്‍ മൂന്നാംമുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 08:39 pm IST
in Alappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം ഇന്ന് വൈകിട്ട് സമാപിക്കും. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും പ്രചാരണം ഉച്ചസ്ഥായിയില്‍. ഒന്നര മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തിന്റെ ആവേശത്തോടെയാകും അന്ത്യമാകുക. അവസാന മണിക്കുറുകള്‍ കൊഴുപ്പിക്കാന്‍ പ്രമുഖ മുന്നണികള്‍ വന്‍ തയാറെടുപ്പിലാണ്. ഇരുമുന്നണികളും ഒത്തുതീര്‍പ്പിന്റെ ആലസ്യത്തിലായപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പ്രചാരണ രംഗത്ത് എതിരാളികളില്ലാതെ മുന്നിലാണ്. ജില്ലയില്‍ പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയതിന്റെ വ്യക്തമായ മേല്‍ക്കെയും എന്‍ഡിഎയ്‌ക്കുണ്ട്.

അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എല്‍.പി ജയചന്ദ്രന്റെ പ്രചാരണകൊട്ടിക്കലാശം ആലപ്പുഴ എവിജെ ജങ്ഷനില്‍ നടക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജി. സുധാകരന്റെ പ്രചാരണത്തിന്റെ സമാപനം വൈകിട്ട് ആലപ്പുഴ സക്കറിയാ ബസാറില്‍ നടക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷേക്ക് പി. ഹാരീസിന്റെ മണ്ഡലതല കൊട്ടിക്കലാശം ആലപ്പുഴ വട്ടപ്പള്ളിയിലായിരിക്കും.

ആലപ്പുഴ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്റെ ച്രാരണ സമാപനം ആലപ്പുഴ നഗരത്തില്‍ തോണ്ടന്‍കുളങ്ങരയിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ലാലി വിന്‍സന്റിന്റെ പ്രചാരണ കൊട്ടിക്കലാശം വൈകിട്ട് മൂന്നിന് കൈചൂണ്ടിയിലാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് നാളെ ഉച്ചയ്‌ക്ക് രണ്ടിന് ആലപ്പുഴ ടൗണ്‍ കേന്ദ്രീകരിച്ച് റോഡ് ഷോ. തുടര്‍ന്ന് ബൂത്തകള്‍ കേന്ദ്രീകരിച്ച് പ്രകടനം. കുട്ടനാട്ടില്‍ മൂന്നു മുന്നണികളും വന്‍ പ്രചാരണമാണ് നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് പളളാത്തുരുത്തി ജങ്ഷനില്‍ നിന്ന് ബൈക്ക് റാലി സംഘടിപ്പിച്ചു. രാമങ്കരിയില്‍ സമാപിച്ചു. ഇന്ന് മങ്കൊമ്പിലാണ് കൊട്ടികലാശം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ കൊട്ടികലാശം എടത്വായിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാമിന്റെ പ്രചാരണ സമാപനം വൈകിട്ട് കാവാലത്താണ്.

മാവേലിക്കര മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം.വേലായുധനായി ഇന്നലെ സുരേഷ് ഗോപിയുംകേന്ദ്രമന്ത്രി മനോഹര്‍ പരീക്കറും പങ്കെടുത്ത റോഡ്‌ഷോയും നടന്നു. പ്രചാരണത്തിന്റെ പ്രചാരണ സമാപനം ഇന്ന് വൈകിട്ട് മാവേലിക്കരയില്‍ നടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. രാജേഷിന്റെ പ്രചാരണത്തിന്റെ സമാപനം ഇന്ന് വൈകിട്ട് മാവേലിക്കരയില്‍ നടക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൈജു കലാശാലയുടെ പ്രചാരണത്തിന്റെ സമാപനം ചാരുംമൂട്ടിലാണ്.

കായംകുളത്ത് ഇന്ന് കഴിയുന്നത്ര വോട്ടര്‍മാരെ നേരിട്ട് കാണാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭാഹരിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജുവും പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണത്തിന്റ സമാപനം പാര്‍ക്ക് ജങ്ഷനിലും കെഎസ്ആര്‍ടിസിയിലുമായി നടക്കും.

ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍നായര്‍, എന്നിവര്‍ ഇന്നലെ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി. ശ്രീധരന്‍ പിള്ളയ്‌ക്കായി സുരേഷ് ഗോപി പങ്കെടുത്ത റോഡ്‌ഷോയും കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ പങ്കെടുത്ത സമ്മേളനവും നടന്നു. പ്രചാരണത്തിന്റെ സമാപനം ഇന്ന് ടൗണില്‍ നടക്കും.

ഹരിപ്പാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഡി.അശ്വിനിദേവ് യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പ്രസാദ്, എന്നിവര്‍ ഇന്നലെ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി. പ്രചാരണത്തിന്റെ സമാപനം കെഎസ്ആര്‍ടിസി, ടൗണ്‍ ഹാള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായി നടക്കും. ചേര്‍ത്തല മണ്ഡലത്തില്‍ മുഴുവന്‍ വോട്ടര്‍മാരെയും നേരില്‍ കാണാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്നലെയും സ്ഥാനാര്‍ത്ഥികള്‍ ഗൃഹസമ്പര്‍ക്കം നടത്തി. ഇതിനു മുന്നോടിയായി റാലികള്‍ സംഘടിപ്പിച്ചു.

റോഡ് ഷോ ഉള്‍പ്പെടെ വൈവിധ്യങ്ങളായ പ്രചാരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവിന്റെ പ്രചാരണം സമാപിക്കുന്നത് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പരിസരത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.ശരത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റിന് പരിസരത്ത് പ്രചാരണം അവസാനിപ്പിക്കും. മുനിസിപ്പല്‍ മൈതാനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.തിലോത്തമന്റെ കൊട്ടിക്കലാശം. അരൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ പ്രചാരണം കുത്തിയതോട്ടില്‍ സമാപിക്കും.

ശിങ്കാരി മേളം നാസിക് ഡോള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്റെ കൊട്ടിക്കലാശം വൈകിട്ട് പള്ളിപ്പുറത്ത് നടക്കും.ഗാനമേള, നാടന്‍പാട്ട്, ചെണ്ടമേളം. നാടകം തുടങ്ങിയ കലാപരിപാടികള്‍ പ്രചാരണ ജാഥയോടൊപ്പം ഉണ്ടാകും. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. ആര്‍ ജയപ്രകാശിന്റെ പര്യടനം എരമല്ലൂര്‍ ജങ്ഷനില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

പുതിയ വാര്‍ത്തകള്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.