തൃപ്പൂണിത്തുറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ തൃപ്പൂണിത്തുറയില്‍ പ്രത്യേകിച്ചും മറ്റ് മണ്ഡലങ്ങളില്‍ പൊതുവെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്ത് അനിഷേധ്യ മേല്‍ക്കൈ നേടിയെന്ന് എന്‍ഡിഎ. തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി പ്രൊഫ.തുറവൂര്‍ വിശ്വംഭരന് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്ന സൂചനകളാണ് എമ്പാട് നിന്നും ഉയരുന്നത്. മോദിയുടെ സന്ദര്‍ശനത്തോടെ നിഷ്പക്ഷ വോട്ടര്‍മാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറിയെന്നും തൃപ്പൂണിത്തുറ എന്‍ഡിഎ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റി വിലയിരുത്തി.
ഇരു മുന്നണി സ്ഥാനാര്‍ത്ഥികളുമായി സമാനതകളില്ലാത്ത ഏറ്റവും തലയെടുപ്പുള്ള സ്ഥാനാര്‍ത്ഥിയാണ് പ്രൊഫ.തുറവൂര്‍ വിശ്വംഭരനെന്നു മോദിയുടെ തൃപ്പൂണിത്തുറ സന്ദര്‍ശനത്തോടെ വ്യക്തമായി. ജാതി മത കക്ഷി ഭേദമന്യേ വോട്ടര്‍മാരുടെ പിന്തുണ അധ്യാപകനും പണ്ഡിതനും പരിണിതപ്രജ്ഞനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ലഭിക്കുമെന്ന പ്രത്യാശയാണ് പ്രചരണരംഗത്ത് നിന്ന് കിട്ടുന്നതെന്ന് മാനേജ്മെന്റ് കമ്മറ്റി വിലയിരുത്തി.പൂര്‍വ വിദ്യാര്‍ഥികളുടെയും സഹ അധ്യാപകരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്തുണ ഇതിനകം തന്നെ വിശ്വംഭരന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്.
കളങ്കിതരുടേയും അക്രമരാഷ്ട്രീയക്കാരുടെയും കൃത്യമായ ബദല്‍ എന്ന നിലയ്ക്കാണ് ജനങ്ങള്‍ വിശ്വംഭരന് മാഷിനെ വരവേല്‍ക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ യു.മധുസൂദനന് പറഞ്ഞു. പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ഇന്നലെ മരട് ജുമാ മസ്ജിദിന് പരിസരത്ത് നിന്ന് പ്രചാരണം ആരംഭിച്ചു. ജുമാ മസ്ജിദ് സന്ദര്‍ശിച്ച ശേഷമാണ് പ്രചാരണം ആരംഭിച്ചത്. മരട് മാങ്കായില്‍ തറവാട്ടിലും സന്ദര്‍ശനം നടത്തി. തറവാട്ട് കാരണവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന നമോ വികസന രഥം കുമ്പളം, പനങ്ങാട് മേഖലകളില്‍ പര്യടനം നടത്തി. ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും 100 വാഹനങ്ങളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ പ്രസംഗം ശ്രവിക്കാന്‍ എത്തിയത്. ജപ്പാനില്‍ നിന്നുള്ള വനിതാ പത്രപ്രവര്‍ത്തക പ്രത്യേക അനുവാദം വാങ്ങി പ്രധാനമന്ത്രിയുമായി തൃപ്പൂണിത്തുറയില്‍ കൂടിക്കാഴ്ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: