ന്യൂദല്‍ഹി: ബോളീവുഡ് താരം അമിതാഭ് ബച്ചനെതിരേയുള്ള 2001ലെ ആദായ നികുതിക്കേസില്‍ പുനരന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിന് സുപ്രീംകോടതി അനുമതി നല്കി. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ അന്വേഷണം തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഇതിനു മുമ്പ് ഉത്തരവിറക്കിയിരുന്നു. കൂടാതെ കലാകാരനായ ബച്ചന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കേണ്ടതില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.
ടെലിവിഷന്‍ പരിപാടിയായിരുന്ന കോന്‍ബനേഗ കരോട്പതിയിലെ അവതരണത്തിന് 2001-2002 കാലയളവില്‍ താരം 1.66 കോടി രൂപ പ്രതിഫലം പറ്റിയിട്ടുണ്ട്. ആദായ നികുതി വകുപ്പില്‍ ഇതിന്റെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.
2002 ഒക്ടോബര്‍ 13ന് ആദായി നികുതി വകുപ്പിനു സമര്‍പ്പിച്ച കണക്കു പ്രകാരം ബച്ചന് 14.99 കോടി രൂപയുടെ വരുമാനമുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 2002 മാര്‍ച്ച് 31 ബച്ചന് നല്കിയ കണക്കുകളില്‍ ഇത് 8.11 കോടിയാക്കി കുറച്ചിരുന്നു. ബാക്കി വരുമാനത്തിന്റെ 30 ശതമാനം ചെലവായതിന്റെ കണക്കുകളും ബച്ചന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം കെബിസി അവതരണത്തിന് ബച്ചന് ലഭിച്ച പ്രതിഫലത്തിന്റെ നികുതി അടച്ചിട്ടില്ലെന്നതാണ് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
50 കോടി രൂപയില്‍ കൂടുതല്‍ കെബിസി അവതരണത്തിനുള്ള പ്രതിഫലമായി ബച്ചന് കൈപ്പറ്റിയിരുന്നു. രാജ്യങ്ങളിലും മറ്റും പരിപാടി നടത്തുന്നവര്‍ക്കും വിദേശ ഏജന്‍സികളില്‍നിന്ന് പണം കൈപറ്റുന്ന താരങ്ങള്‍ക്കുമാണ് ആദായനികുതി ഇളവ് അനുവദിക്കേണ്ടത്. സ്റ്റാര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പരിപാടിയില്‍ നിന്നും ലഭിച്ച വരുമാനത്തിന് ഇളവ് നല്‍കേണ്ടതില്ല. ആദായനികുതി വകുപ്പ് സുപ്രീംകോടതിയില്‍ വിചാരണക്കിടെ അറിയിച്ചു. ഇത് ആംഗീകരിച്ചാണ് ബച്ചനെതിരായ കേസ് പുനരാരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്. 209ലും ബച്ചനെതിരെ ഇത്തരത്തില്‍ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ താരത്തിന് നികുതി ഇളവ് അനുവദിക്കണമെന്ന് ഹൈക്കോടതിയും 2008ല്‍ ഉത്തരവ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: