കൊല്ലം: തിരക്കുള്ള റോഡില്‍ വാഹനപരിശോധന നടത്തരുതെന്ന പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവില നല്കി ട്രാഫിക്ക് പോലീസിന്റെ വാഹനപരിശോധന തകൃതി. കച്ചേരി-ചിന്നക്കട റോഡില്‍ ജോയി ആലുക്കാസിന്റെ അടുത്തായാണ് അപകടം വിളിച്ച് വരുത്തുന്ന വാഹന പരിശോധന.
റോഡിലൂടെ വരുന്ന വാഹനങ്ങളെ പതുങ്ങി ഇരുന്ന് പിടിക്കുന്ന പ്രാകൃതരീതിയാണ് പോലീസ് അവലംബിക്കുന്നത്. ഗ്രേഡ് എസ്ഐമാരുടെ നേതൃത്വത്തിലുള്ള ട്രാഫീക്ക് പോലീസുകാരാണ് പരിശോധന നടത്തുന്നത്. സൂപ്പര്‍ഫാസ്റ്റുകളും സ്വകാര്യബസുകളും വണ്‍വെ ആയതിനാല്‍ അമിതവേഗത്തില്‍ വരുന്ന റോഡിലാണ് പോലീസിന്റെ സാഹസിക പരിശോധന.
ഗതാഗതം നിയന്ത്രിക്കാനെന്ന രീതിയില്‍ നില്ക്കുന്ന പോലീസ് ഇരയെ കണ്ടാല്‍ ചാടി വീഴുകയാണ്.
അപകട കെണിയൊരുക്കി വയ്ക്കുന്ന രീതിയില്‍ നടത്തുന്ന വാഹനപരിശോധനക്കെതിരെ നാട്ടുകാരും യാത്രക്കാരും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. പോലീസിനെ കണ്ട് പെട്ടെന്ന് വാഹനം നിര്‍ത്തുന്നതോടെ പിറകില്‍ വരുന്ന വാഹനങ്ങള്‍ തട്ടി യാത്രക്കാര്‍ക്ക് മരണംവരെ സംഭവിക്കാമെന്ന അവസ്ഥയാണ്. വിക്ടോറിയ ആശുപത്രിയിലേക്ക് വരുന്ന അംബുലന്‍സ് ഉള്‍പ്പടെ പോകുന്ന ഭാഗത്താണ് വാഹന പരിശോധനയെന്നതും ശ്രദ്ധേയമാണ്. പണപിരിവ് നടത്തുന്ന രീതിയിലേക്ക് പോലീസ് പോകുമ്പോള്‍ വരാനിരിക്കുന്നത് വന്‍ അപകടമായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓട്ടോറീക്ഷ തൊഴിലാളികളും സമീപത്തെ കച്ചവടക്കാരും മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: